
റിയാദ്: സൗദിയില്‍ 14 പേര്‍ക്കു വധശിക്ഷ വിധിച്ചു. ഭീകരവാദം, കൊലപാതകം തുടങ്ങിയ കേസുകളിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലും പരിസരപ്രദേശങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങള്‍ നടത്തയിതിന്റെ പേരില്‍ 14 പേര്‍ക്കാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. 24 പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തിലെ 14 സ്വദേശികള്‍ക്കാണ് റിയാദിലെ പ്രത്യേക കോടതി വധശിക്ഷ വധിച്ചത്. പ്രതികളില്‍പ്പെട്ട മറ്റു 9 പേര്‍ക്കു മൂന്നു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെ സംഘടിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തല്‍, കവര്‍ച്ച, സ്വദേശികളെയും വിദേശികളേയും തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കൂടാതെ പ്രതികള്‍ രാജ്യത്ത് ഭീതിയും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമിച്ചതായും കോടതി വിധി ന്യായത്തില്‍ പറഞ്ഞു. ശിക്ഷ ലഭിച്ച പ്രതികളില്‍ പലരും മേഖലയില്‍ ആയുധം കാണിച്ചു കടകളിലും മറ്റു സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam