ടുജി സ്പെക്ട്രം കേസിൽ വിധി അല്‍പസമയത്തിനകം

Web Desk |  
Published : Dec 21, 2017, 07:17 AM ISTUpdated : Oct 05, 2018, 12:44 AM IST
ടുജി സ്പെക്ട്രം കേസിൽ വിധി അല്‍പസമയത്തിനകം

Synopsis

ദില്ലി: ടുജി സ്പെക്ട്രം വിധിക്കായി രാഷ്ട്രീയ ഇന്ത്യയും കാത്തിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയം മാറ്റിയെഴുതുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഈ അഴിമതി തെളിഞ്ഞാൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് വൻ തിരിച്ചടിയാകും. രാജ്യത്തെ പിടിച്ചു കുലുക്കിയ അഴിമതി കേസില്‍ പട്യാല കോടതി  അല്‍പസമയത്തിനകം വിധി പറയും.

കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദം എന്നാണ് 2011-ൽ പ്രധാനമന്ത്രി മൻമോഹൻസിംഗ് ടുജി സ്പെക്ട്രം അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയം ഈ അഴിമതി പുറത്തുവന്നതോടെ മാറി. 2009-ൽ വീണ്ടും അധികാരത്തിലെത്തിയ മൻമോഹൻസിംഗ് സർക്കാർ രണ്ടുവർഷത്തിനുള്ളിൽ വൻജനരോഷം നേരിട്ടു. പാർലമെന്റ് തുടർച്ചയായി തടസ്സപ്പെട്ടു.

സംയുക്തപാർലമെന്ററി സമിതി രൂപീകരിച്ചുള്ള നാടകങ്ങൾ രാജ്യം കണ്ടു. ബിജെപിക്ക് പ്രത്യേകിച്ച് നരേന്ദ്ര മോദിക്ക് 2014-ൽ അധികാരത്തിലെത്താനുള്ള ഊർജ്ജമാണ് സ്പെക്ട്രം അഴിമതി പകർന്നത്. യുവജനത കോൺഗ്രസിനെതിരെ തിരിഞ്ഞു. അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും നയിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് വൻ ജനപിന്തുണ കിട്ടി. ആം ആദ്മി പാർട്ടിയുടെ പിറവിക്കും ഈ പ്രക്ഷോഭം വഴിവച്ചു. ഡിഎംകെ നേതാക്കളാണ് പ്രതികളെങ്കിലും ഇന്നും കോൺഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അഴിമതികേസ്. കോടതിയുടെ ഏതു തീരുമാനവും അടുത്ത തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാർട്ടികളുടെ തന്ത്രം നിശ്ചയിക്കുന്നതിലും പ്രധാനമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം