ടിപി കേസ്: പ്രതി കുഞ്ഞനന്തന്‍റെ മോചനത്തിനെതിരെ ആര്‍എംപി ഹൈക്കോടതിയിലേക്ക്​

Web Desk |  
Published : May 04, 2018, 10:52 AM ISTUpdated : Jun 08, 2018, 05:49 PM IST
ടിപി കേസ്: പ്രതി കുഞ്ഞനന്തന്‍റെ മോചനത്തിനെതിരെ ആര്‍എംപി ഹൈക്കോടതിയിലേക്ക്​

Synopsis

ടി പി ചന്ദ്രശേഖരന്‍ വധത്തിന് 6 വയസ് കുഞ്ഞനന്തന്‍റെ മോചനത്തിനെതിരെ കെ കെ രമ സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കും കേസ് സിബിഐ അന്വേഷിക്കണം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സുപ്രീംകോടതിയിലേക്ക് 

വടകര: ടി പി കേസിലെ പ്രതി കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആര്‍എംപി ഹൈക്കോടതിയിലേക്ക്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ കെ രമ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ആറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരസ്യമായിരിക്കുകയാണ്. ഇതിലൂടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം പരോക്ഷമായെങ്കിലും സിപിഎം ഏറ്റെടുക്കുകയാണ്.  അധികാരം ഉപയോഗിച്ച് കേസിലെ പ്രതി പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനനന്തന്‍റെ ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കമാണ് ഏറ്റവുമൊടുവില്‍ വിവാദമായിരിക്കുന്നത്.  സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 193 ദിവസം പരോള്‍ നല്‍കിയ  നടപടി തന്നെ ദുരൂഹമായിരുന്നെന്നാണ് ഉയരുന്ന ആരോപണം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ആര്‍എംപിയുടെ നീക്കം.

കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയിലും സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെന്ന് കെ കെ രമ പറഞ്ഞു. കൊലപാതകം നടന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും ടി പി കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴി‍ഞ്ഞിട്ടില്ല. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട്, ഗൂഢാലോചനയിലേക്കുള്ള കൃത്യമായ അന്വേഷണം ഇവയൊക്കെ ഇപ്പോഴും ചോദ്യങ്ങളായി  അവശേഷിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യന്ത്രി ഫേസ്ബുക്ക് ബയോ തിരുത്തിയത് ഇന്നല്ല, കാരണം വോട്ടെണ്ണലുമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ പിബി അംഗമെന്ന് തിരുത്തിയത് മാര്‍ച്ച് 16ന്
അർജുൻ ആയങ്കിയും അഞ്ച് പേരും ഒത്തുകൂടിയത് ക്വട്ടേഷൻ ആസൂത്രണം ചെയ്യാനെന്ന് പൊലീസ്, സംഘടിത കുറ്റകൃത്യം അടക്കം വകുപ്പുകൾ ചുമത്തി