
ചത്തീസ്ഖണ്ഡിന്‍റെ തലസ്ഥാനമായ റായ്പൂരില്‍ ഏഴ് വയസ്സുകാരിയെ സ്കൂളില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സ്കൂളിലെ ആദ്യ ദിനമാണ് കുട്ടിയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പരാതിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കുട്ടി വീട്ടിലെത്തിയപ്പോള്‍ അടിവസ്ത്രം ഉണ്ടായിരുന്നില്ലെന്നും സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നതായും രക്തം കണ്ടതായും അമ്മ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്.
കുട്ടി സ്കുളില്‍ പോയ ആദ്യ ദിവസമായതിനാല്‍ അവളെ കാണാന്‍ ശ്രമിച്ചെങ്കിലും സ്കൂള്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. പിന്നീട് അവള്‍ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്; കുട്ടിയുടെ അച്ഛന്‍ എഎൻഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ഭയ്യാ' ആക്രമിച്ചുവെന്നാണ് കുട്ടി അമ്മയോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞ് ശുചിമുറിയില്‍ പോയതിന് ശേഷം അടിവസ്ത്രം ഊരി വലിച്ചെറിഞ്ഞത് കണ്ടതായി പ്യൂണ്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam