
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയത് ഭരണഘടനാ വിരുദ്ധമെന്ന് എ കെ ബാലന്‍. വിയോജിപ്പ് പ്രകടിപ്പിച്ച് തന്ത്രിക്ക് വിട്ടുനിന്ന് മാന്യത പുലര്‍ത്താമായിരുന്നു എന്നും എ കെ ബാലന്‍ പറഞ്ഞു. അയിത്തം ഭരണഘടന അംഗീകരിക്കുന്നില്ല.
തിരുവിതാംകൂർ മാന്വൽ പ്രകാരം തന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. നട അടച്ചത് കോടതി വിധിക്ക് എതിരാണ്. ശുദ്ധികലശം അയിത്തത്തിന്‍റെ ഭാഗവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam