ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാന്‍ പോയ ആശ വര്‍ക്കര്‍ക്ക് വെട്ടേറ്റു

Published : Dec 27, 2018, 08:27 PM IST
ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാന്‍ പോയ ആശ വര്‍ക്കര്‍ക്ക് വെട്ടേറ്റു

Synopsis

അപേക്ഷ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വിനീഷ്  വെട്ടുകത്തിയുമായി ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. 

ചെങ്ങന്നൂർ: റീബിൽഡ് കേരളയുടെ ഭാഗമായി വീട് നിർമ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാൻ പോയ ആശാ വർക്കർക്ക് വെട്ടേറ്റു. പിടിവലിക്കിടെ ഇവരെ ആക്രമിച്ച യുവാവിനും പരിക്കേറ്റു. തിരുവൻവണ്ടൂർ പഞ്ചായത്ത് ആശാ വർക്കർ ജയകുമാരിയ്ക്കാണ് വേട്ടേറ്റത്. വെട്ടിയ കല്ലിശ്ശേരി പാറേപുരയിൽ വിനീഷിനും പിടിവലിക്കിടെ പരിക്കേറ്റു. 

ജയകുമാരിയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും വിനീഷിനെ വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വീട് നിർമ്മാണത്തിനുള്ള വിനീഷിന്റെ മാതാവിന്റെ അപേക്ഷയെ കുറിച്ച് അന്വേഷിക്കുവാനാണ് ഓവർസിയർ ധന്യയും, ആശ വർക്കർ ജയകുമാരിയും കല്ലിശ്ശേരി പാറേ പുരയിൽ എത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന വിനീഷ് അസഭ്യ വര്‍ഷത്തോടെ  വെട്ട് കത്തിയുമായി ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. 

ഇരുവരെയും ഉപദ്രവിച്ച ഇയാള്‍ ധന്യയുടെ സ്മാർട്ട് ഫോൺ പിടിച്ച്  വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് തകർക്കുകയും ചെയ്തു. ഇവരുടെ സ്കൂട്ടറും നശിപ്പിച്ചു. ഇതു തടയാനെത്തിയ ജയകുമാരിയുടെ വലതു ചൂണ്ടു വിരലിനും വിനീഷിന്‍റെ മുഖത്തും തലയ്ക്കും വെട്ടേറ്റു. സംഭവത്തില്‍ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല
സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല,സംഘടനാ പ്രവര്‍ത്തനം അവസാവിപ്പിക്കുന്നു, ഇനി സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് കെ കെ ശിവരാമന്‍