പ്രണയാഭ്യര്‍ത്ഥന നിരസിച്ച ടെലിവിഷന്‍ താരത്തിന് നേര്‍ക്ക് ആസിഡ് ആക്രമണം; നര്‍ത്തകിയുടെ കാഴ്ച നഷ്ടമായി

Published : Sep 19, 2018, 01:17 PM IST
പ്രണയാഭ്യര്‍ത്ഥന നിരസിച്ച ടെലിവിഷന്‍ താരത്തിന് നേര്‍ക്ക് ആസിഡ് ആക്രമണം; നര്‍ത്തകിയുടെ കാഴ്ച നഷ്ടമായി

Synopsis

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രശസ്ത നര്‍ത്തകിയുടെ നേര്‍ക്ക് യുവാവിന്റെ ആസിഡ് ആക്രമണം. നാടോടി നൃത്ത രംഗത്ത് ടെലിവിഷന്‍ പരിപാടികളിലൂടെ പ്രശസ്തയായ രൂപാലി നിരാപുരേയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രൂപാലിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു.   

ഇന്‍ഡോര്‍:  പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രശസ്ത നര്‍ത്തകിയുടെ നേര്‍ക്ക് യുവാവിന്റെ ആസിഡ് ആക്രമണം. നാടോടി നൃത്ത രംഗത്ത് ടെലിവിഷന്‍ പരിപാടികളിലൂടെ പ്രശസ്തയായ രൂപാലി നിരാപുരേയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രൂപാലിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. 

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ബാന്‍ഗംഗയിലാണ് സംഭവം. 21 കാരിയായ  നര്‍ത്തകി അമേരിക്കയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ആക്രമണം. രൂപാലിയുടെ കോര്‍ണിയയ്ക്ക് ആസിഡ് വീണു പൊള്ളലേറ്റു.  രൂപാലിയുടെ ഡാന്‍സ് ക്ലാസിലെ തന്നെ വിദ്യാര്‍ത്ഥിയായ മഹേന്ദ്ര എന്ന സോനുവാണ് ആക്രമണത്തിന് പിന്നില്‍ . ഇയാളെ പൊലീസ് പിടികൂടി. 

നിരവധി ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തയായ രൂപാലിയോട് യുവാവ് നിരവധി പ്രാവശ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് രൂപാലി വിശദമാക്കിയതാണ് ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് സോനു പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ആക്രമിക്കാന്‍ ഉപയോഗിച്ചത് ആസിഡ് അല്ലെന്നും രാസപദാര്‍ത്ഥമാണെന്നുമാണ് സോനു അവകാശപ്പെടുന്നത്

രൂപാലിയുടെ വീടിന് വെളിയില്‍ ഒളിച്ചു നിന്ന ഇയാള്‍ രൂപാലിയുടെ മുഖത്തേക്ക് ബോട്ടിലില്‍ കരുതിയ ആസിഡ് ഒഴിക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ഒളിഞ്ഞിരിക്കുന്നത് വമ്പൻ കെണികൾ, ഓൺലൈൻ ബെറ്റിങ്ങിൽ വൻതുകകൾ നഷ്ടപ്പെട്ടു, ദിവസങ്ങൾക്കിടയിൽ ജീവനൊടുക്കിയത് മൂന്ന് യുവാക്കൾ