
മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ അര്‍ജന്‍റീനയ്ക്ക് ജീവശ്വാസം നല്‍കി നൈജീരയ ഐസ് ലാന്‍ഡിന്‍റെ വല കുലുക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെയാണ് നൈജീരയയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച നൈജിരിയ നാലാം മിനിട്ടില്‍ ലക്ഷ്യം കണ്ടു. അഹമ്മദ് മൂസയാണ് നൈജീരയയും അര്‍ജന്‍റീനന്‍ ആരാധകരും കാത്തിരുന്ന ഗോള്‍ കണ്ടെത്തിയത്.
ഐസ് ലാന്‍ഡിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും നൈജീരയന്‍ താരങ്ങള്‍ പതിയെ കളം പിടിച്ചു. ആക്രമിച്ച കളിച്ച ഐസ് ലാന്‍ഡ് ആദ്യ പത്ത് മിനിട്ടിനുള്ളില്‍ രണ്ട് അവസരങ്ങളാണ് തുറന്നെടുത്തത്. നൈജീരിയന്‍ ഗോളിയുടെ മികവ് കൊണ്ടുമാത്രമാണ് രണ്ടും വലയിലാകാത്തത്. എന്നാല്‍ പിന്നീട് നൈജീരയയും ഗോള്‍ നേടാനുള്ള അവസരങ്ങള്‍ തുറന്നെടുത്തു.
ഇന്നലെ ക്രൊയേഷ്യയോട് തോറ്റ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയ്ക്ക് ഐസ്‌ലന്‍ഡ്- നൈജീരിയ മത്സരഫലം നിര്‍ണായകമാണ്. ഐസ്‌ലന്‍ഡ് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ അര്‍ജന്റീനയുടെ നില കൂടുതല്‍ പരുങ്ങിലിലാകും. മറുവശത്ത് നൈജീരിയക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ പ്രി ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താം. അടുത്ത മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാല്‍ മതി. അതേസമയം അര്‍ജന്റീന ആരാധകരും പ്രതീക്ഷയോടെയാണ് മത്സരത്തെ കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam