
ദില്ലി:എഐയെ ജനാധിപത്യവൽക്കരിക്കാൻ ആഹ്വാനം ചെയ്ത് ദില്ലി എഐ ഉച്ചകോടി..സമഗ്രമായി എല്ലാവരെയും ഉൾക്കൊണ്ട് എഐയെ വികസിപ്പിക്കാൻ ദില്ലി എഐ ഉച്ചകോടിയിൽ പ്രഖ്യാപനം.വിവിധ ഭാഷകളിൽ എഐ വികസിപ്പിച്ച് ആഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണം.വൈവിധ്യമുള്ള സംസ്കാരങ്ങളെ ഉൾക്കൊണ്ട് സർക്കാറുകളുമായും പ്രാദേശിക ഗ്രൂപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കണം.ചില കമ്പനികൾ തന്ത്രപരമായി എഐയെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു.സ്വകാര്യമായി വികസിപ്പിക്കാൻ ശ്രമിക്കുന്നു.ഇന്ത്യ വ്യത്യസ്തമായി ചിന്തിക്കുന്നു,വെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
എഐ ആഗോള ക്ഷേമത്തിനായി ഉപയോഗപ്പെടുത്തണം..ലോകത്ത് ഏറ്റവും യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ.സ്വന്തം സാങ്കേതിക വിദ്യ വികസിപ്പിക്കുകയും മേഖലയില് വേഗത്തിൽമുന്നോട്ട് പോകുന്നു.ഈ ഉച്ചകോടി ഗ്ലോബൽ സൗത്തിന് അഭിമാനമാണെന്നും മോദി പറഞ്എഞു.ഐ ഉച്ചകോടിയുടെ ലക്ഷ്യം ലോകം മുഴുവൻ എത്തും.എഐ മാനവരാശിയുടെ ഏറ്റവും നിർണായകമായ വഴിത്തിരിവാണ്..യന്ത്രങ്ങളേക്കാൾ മനുഷ്യ ശേഷിയെ വർദ്ധിപ്പിക്കും.സാങ്കേതിക വിദ്യയുടെ ഇംപാക്ട് എത്താൻ ദശകങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam