സോഷ്യല്‍ മീഡിയ കാരണം പൈലറ്റുമാര്‍ ഉറങ്ങുന്നില്ല; വിമര്‍ശനവുമായി വ്യോമസേന മേധാവി

Published : Sep 14, 2018, 11:08 PM ISTUpdated : Sep 19, 2018, 09:26 AM IST
സോഷ്യല്‍ മീഡിയ കാരണം പൈലറ്റുമാര്‍ ഉറങ്ങുന്നില്ല; വിമര്‍ശനവുമായി വ്യോമസേന മേധാവി

Synopsis

'രാവിലെ നേരത്തെയാണ് വിമാനങ്ങള്‍ യാത്രയ്ക്കായി പുറപ്പെടുന്നത്. എന്നാല്‍ രാത്രിയില്‍ ഉറക്കമില്ലാത്തതിനാല്‍ പൈലറ്റുമാര്‍ക്ക് രാവിലെ ക്ഷീണമാണ്. ഇവര്‍ക്ക് കൃത്യമായ ഉറക്കം കിട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വ്യോമസേന ആരോഗ്യവിഭാഗം തന്നെ എന്തെങ്കിലും വഴി കാണണം'

ബെഗലൂരു: രാത്രിയില്‍ മണിക്കൂറുകളോളം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനാല്‍ പൈലറ്റുമാര്‍ വേണ്ടത്ര ഉറങ്ങുന്നില്ലെന്ന് വ്യോമസേന മേധാവി മാര്‍ഷല്‍ ബി.എസ് ധനോവ. പൈലറ്റുമാര്‍ രാത്രിയില്‍ ആവശ്യത്തിന് ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമാണെന്നും വ്യോമസേന മേധാവി ആവശ്യപ്പെട്ടു. 

'2013ല്‍ നടന്ന ഒരു അപകടത്തെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കുന്നത്. അന്ന് അപകടത്തിന് കാരണമായത് പൈലറ്റ് ഉറങ്ങിപ്പോയതായിരുന്നു. അയാള്‍ക്ക് ആവശ്യത്തിന് ഉറക്കം നേരത്തേ ലഭിച്ചിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു. മിക്കവാറും രാവിലെ നേരത്തെയാണ് വിമാനങ്ങള്‍ യാത്രയ്ക്കായി പുറപ്പെടുന്നത്. എന്നാല്‍ രാത്രിയില്‍ ഉറക്കമില്ലാത്തതിനാല്‍ പൈലറ്റുമാര്‍ക്ക് രാവിലെ ക്ഷീണമാണ്. ഇവര്‍ക്ക് കൃത്യമായ ഉറക്കം കിട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വ്യോമസേന ആരോഗ്യവിഭാഗം തന്നെ എന്തെങ്കിലും വഴി കാണണം'- മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞു. 

സോഷ്യല്‍ മീഡിയ ഉപയോഗത്തെ പൊതുവിലും അദ്ദേഹം വിമര്‍ശിച്ചു. ആളുകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കുറയാന്‍ സോഷ്യല്‍ മീഡിയ കാരണമായെന്നും ഒഴിവാക്കാനാകാത്ത ഒന്നായി ഇത് മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗക്കേസ്: 'വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ല?' പ്രതി കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത
സ്വത്ത് തർക്കം, അമ്മായിഅച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന് തല തല്ലിപ്പൊളിച്ച് മരുമകൾ, 62കാരന് ദാരുണാന്ത്യം