ലൈംഗിക ബന്ധത്തിനിടെ കാമുകനെ ബന്ധിച്ച് തീകൊടുത്ത് കൊലപ്പെടുത്തി

Published : Jul 30, 2018, 06:04 PM ISTUpdated : Jul 30, 2018, 06:05 PM IST
ലൈംഗിക ബന്ധത്തിനിടെ കാമുകനെ ബന്ധിച്ച് തീകൊടുത്ത് കൊലപ്പെടുത്തി

Synopsis

ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ ചൗതപ്പള്ളി എന്ന ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ഷക്കീര എന്ന ഇരുപത്തിയെട്ടുകാരിയായ വിവാഹിതയാണ് മുപ്പത്തിരണ്ട് വയസുള്ള ഷെയ്ക്ക് ഷബീര്‍ എന്നയാളെ കൊലപ്പെടുത്തിയത്

വിജയവാഡ: അവിഹിത ലൈംഗിക ബന്ധത്തിനിടെ കാമുകനെ ബന്ധിച്ച് തീകൊടുത്ത് കൊലപ്പെടുത്തി യുവതി. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ ചൗതപ്പള്ളി എന്ന ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. ഷക്കീര എന്ന ഇരുപത്തിയെട്ടുകാരിയായ വിവാഹിതയാണ് മുപ്പത്തിരണ്ട് വയസുള്ള ഷെയ്ക്ക് ഷബീര്‍ എന്നയാളെ കൊലപ്പെടുത്തിയത്. രണ്ടുപേരും പങ്കാളികളായി ഒരു കോഴി ഫാം നടത്തി വരുകയായിരുന്നു. ഇവിടെ വച്ചാണ് കൊലപാതകം നടത്തിയത്.

ഒന്നിച്ചുള്ള ബിസിനസിന്‍റെ ഭാഗമായി ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്, സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, വിവാഹിതരായ ഇരുപേരും കോഴിഫാം കേന്ദ്രീകരിച്ച് ദീര്‍ഘകാലമായി അവിഹിതബന്ധം നടത്തിവരുന്നുണ്ട്. തമ്മില്‍ കൈകള്‍ ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായിരുന്നു ഇവരുടെ രീതി. അതിനിടെയാണ് ഇരുവര്‍ക്കും ഇടയില്‍ സാമ്പത്തികമായ തര്‍ക്കം ഉണ്ടായത്. 

ശനിയാഴ്ച രാത്രി തമ്മില്‍ കാണുമ്പോള്‍ ഷബീറിനെ ഇല്ലാതാക്കാന്‍ ഷക്കീര പദ്ധതി തയ്യാറാക്കി. കയ്യില്‍ പെട്രോളുമായിട്ടാണ് ഷക്കീര അന്ന് രാത്രിയില്‍ എത്തിയത്. അതിന് ശേഷം പതിവായി ചെയ്യാറുണ്ടായിരുന്ന രീതിയില്‍ ഇരുവരും കൈ കെട്ടിയിട്ട് സെക്സ് ആരംഭിച്ചു. ഷബീറിനെ അവിടെ ഇട്ടിരുന്ന ഇരുമ്പ് കട്ടിലില്‍ ഒരു സ്റ്റീല്‍ ചെയിന്‍ കൊണ്ടു ബന്ധനസ്ഥാനാക്കി. അതിന് ശേഷം എല്ലാം കഴിഞ്ഞ് കയ്യിലിരുന്ന പെട്രോള്‍ ദേഹം മുഴുവന്‍ ഒഴിച്ച ശേഷം തീ കൊളുത്തി. രാവിലെ എത്തിയ ഫാമിലെ ജോലിക്കാര്‍ കണ്ടത് കരിഞ്ഞ നിലയിലുള്ള ഷബീറിന്‍റെ മൃതദേഹമായിരുന്നു. 

കൊലപാതകത്തിന് ശേഷം ഷക്കീര പോലീസിന് കീഴടങ്ങി. ഒരു ഹോം ഗാര്‍ഡായി ജോലി നോക്കുന്ന ഷബീര്‍ ഇതിന് ശേഷമാണ് ഷക്കീരയുമായി സംയുക്തമായി നടത്തുന്ന ഫാമിലെ ജോലികളും ചെയ്തിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്