ബാര്‍ കോഴക്കേസ് അട്ടിമറി: ശങ്കർ റെഡ്ഡിക്കും സുകേശനുമെതിരെ അന്വേഷണം

Published : Sep 22, 2016, 02:23 PM ISTUpdated : Oct 04, 2018, 06:14 PM IST
ബാര്‍ കോഴക്കേസ് അട്ടിമറി: ശങ്കർ റെഡ്ഡിക്കും സുകേശനുമെതിരെ അന്വേഷണം

Synopsis

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി, ബാർകേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി ആര്‍ സുകേശൻ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇരുവരും ചേർന്ന ബാർകോഴ കേസ് അട്ടിമറിച്ചുവെന്ന ഹർജിയിലാണ് കോടതി ഉത്തരവ്. ശങ്കർ റെഡ്ഡിയ്ക്കെതിരെ രേഖാമൂലം വിജിലൻസും കോടതിയിൽ ആക്ഷേപം ഉന്നയിച്ചു.

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് അട്ടിമറിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കേവെയാണ് കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു. ശങ്കർ റെഡ്ഡി മേൽനോട്ടം വഹിച്ച കാലഘട്ടത്തിലെ 8-9 വാല്യങ്ങളിൽ ചില തിരുത്തലുകണ്ടെന്ന് നിരീക്ഷിച്ച കോടതി ഇതിന്റെ പകർപ്പ് വിശദമായി പരിശോധിച്ചിരുന്നു. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി സുകേശന് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡി 2015 ഡിസംബർ 23,26 തീയതികളിലും ഈ വർഷം ജനവരി 11നും  നൽകിയ മൂന്നു കത്തുകളും കോടതി പരിശോധിച്ചു. ഇതിനുശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാണിക്കെതിരെ കേസ് നിലനിൽക്കില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി തുടരന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. തുടരന്വേഷണം നടക്കുന്ന കാലഘട്ടത്തിലാണ് അന്നത്തെ വിജിലന്‍സ് ഡയറക്ടർ ശങ്കർ റെഡ്ഡി സുകേശന് മൂന്നു കത്തുകള്‍ നൽകിയത്. കേസിലെ സുപ്രധാന സാക്ഷിയായ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി വിശ്വാസ്യത്തിലെടുക്കേണ്ടെന്ന് രണ്ടാമത്തെ കത്തിൽ ഡയറക്ടർ ചൂണ്ടികാണിച്ചിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു.

മാത്രമല്ല, ഫോണ്‍ രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ മാണിക്കെതിരായ ആരോപണം നിലനിൽക്കില്ലെന്ന് ഡയറക്ടര്‍ നിർദ്ദേശച്ചപ്പോള്‍ മാണിക്കെതിരായ മറ്റ് തെളിവുകള്‍ അവഗണിക്കപ്പെട്ടു. മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാമത്തെ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മൂന്നു കത്തുകള്‍ ലഭിച്ചശേഷമാണ് മാണിയെ കുറ്റവിമുക്തനാക്ക സുകേശൻ തുടന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

അതിനാൽ ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണ ആവശ്യമാണെന്ന് കോടതി വിലയിരുത്തി. അതേ സമയം മുന്‍ ഡയറക്ടർക്കെതിരെ വിജിലൻസിന്റെ ഇപ്പോഴത്തെ നിലപാട് ഏറെ നിർണായമായി. ശങ്കർ റെഡ്ഡിയുടെ ആവശ്യപ്രകാരമാണ് സുകേശൻ റിപ്പോർട്ട് സമർ‍പ്പിച്ചതെന്ന് വിജിലൻസ് അഭിഭാഷകൻ രേഖമൂലം കോടതിയെ അറിയിച്ചു.45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടർക്ക് കോടതി നൽകിയ നിർദ്ദേശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോ​ഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി
3 മക്കളിൽ രണ്ട് പേർക്കും ഹൃദ്രോഗം, 10 വയസുകാരിയുടെ ഹൃദയം തുന്നി ചേർക്കാൻ ഈ അമ്മയ്ക്ക് വേണം സുമനസുകളുടെ കരുതൽ