കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമം തടയാന്‍ 'ഭദ്രം പദ്ധതി'യ്ക്ക് ഭരണാനുമതി

Published : Dec 30, 2018, 05:55 PM ISTUpdated : Dec 30, 2018, 06:20 PM IST
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമം തടയാന്‍ 'ഭദ്രം പദ്ധതി'യ്ക്ക് ഭരണാനുമതി

Synopsis

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയാന്‍ വനിത ശിശു വകുപ്പിന്റെ 'ഭദ്രം പദ്ധതി'യ്ക്ക് ഭരണാനുമതി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും പോക്‌സോ ആക്ടിനെപ്പറ്റിയും അവബോധം നല്‍കുന്നതാണ് ഭദ്രം പദ്ധതി. 

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയാന്‍ വനിത ശിശു വകുപ്പിന്റെ 'ഭദ്രം പദ്ധതി'യ്ക്ക് ഭരണാനുമതി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും പോക്‌സോ ആക്ടിനെപ്പറ്റിയും അവബോധം നല്‍കുന്നതാണ് ഭദ്രം പദ്ധതി. ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി 72.80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

കുട്ടികള്‍ക്കെതിരെയുള്ള വിവിധ അതിക്രമങ്ങള്‍ തടയാനായി 2012 ലെ പോക്‌സോ ആക്ട്, 2015 ലെ ജുവനല്‍ ജസ്റ്റിസ് ( കെയര്‍ & പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ) ആക്ട് എന്നിവയുണ്ടെങ്കിലും കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം ദൈനംദിനം വര്‍ധിച്ചു വരികയാണ്. ഈയൊരവസ്ഥയിലാണ് ഭദ്രം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് രൂപം നല്‍കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ, സി ബി എസ് ഇ, ഐ സി എസ് സി, സ്‌കൂളുകളിലെയും കുട്ടികളുടെ ഇടയില്‍ പോസ്‌കോ നിയമത്തിന്റെ എല്ലാ വശങ്ങളേക്കുറിച്ചും ബാലാവകാശങ്ങളെ സംബന്ധിച്ചും ഈ പദ്ധതി പ്രകാരം ബോധവല്‍ക്കരണം നടത്തും. 

വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ സ്‌ക്കൂള്‍ മാനേജ്‌മെന്റുകളുടെയും സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്ക് ജെ ജെ ആക്ട്, പോക്‌സോ ആക്ട് എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുക, വിവിധതരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ സ്വീകരിക്കേണ്ട നിയമനടപടികളെക്കറിച്ച് അവബോധം സൃഷ്ടിക്കുക, ഇത്തരം കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളും അധ്യാപകരും നല്‍കേണ്ട സ്‌നേഹത്തിന്റെയും പരിഗണനയുടെയും ആവശ്യകത വ്യക്തമാക്കി നല്‍കുക, സംസ്ഥാനം കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിനും ഐ സി പി എസ് മുഖേന കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിവ് നല്‍കുക, ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നതാണ്. സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കാവല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാര്‍, ശരണബാല്യം- റസ്‌ക്യൂ ഓഫിസേഴ്‌സ്, ചൈല്‍ഡ് ലൈന്‍ - കൗണ്‍സിലര്‍മാര്‍, ഡി സി പി യു സോഷ്യല്‍ വര്‍ക്കര്‍മാര്‍, ഡി സി പി ഒ തയ്യാറാക്കിയിരിക്കുന്ന സോഷ്യല്‍ വര്‍ക്കര്‍ പാനലിലെ സോഷ്യല്‍ വര്‍ക്കര്‍മാര്‍, ചൈല്‍ഡ് വെല്‍ഫയര്‍ പോലീസ് ഓഫീസര്‍, പാനല്‍ ഓഫ് അഡ്വക്കേറ്റ്‌സ് എന്‍ ജി ഒ പ്രതിനിധികള്‍, സി ഡി പി ഒ, അല്ലെങ്കില്‍ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സ് എന്നിവര്‍ക്ക് പരിശീലനം നല്‍കിയാണ് ഈ പദ്ധതിയ്ക്കാവശ്യമായ റിസോഴ്‌സ് പാനല്‍ തയ്യാറാക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്
താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് എസ്ഐടി ചോദ്യം ചെയ്തയാൾ; പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്ന് പ്രതികരണം