
പട്ന: പത്താം ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടി തടയാൻ വ്യത്യസ്തമായ ഉത്തരവിറക്കി ബീഹാർ സർക്കാർ. പരീക്ഷാ ഹാളിൽ വിദ്യാർഥികൾ ഷൂസോ സോക്സോ ധരിക്കരുത്, പകരം ചെരുപ്പ് മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നാണ് സർക്കാർ ഉത്തരവ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
കോപ്പിയടി തടയുന്നതിനും കോപ്പിയടിക്കുന്നവരെ പിടികൂടുന്നതിനും ഉത്തരവ് സഹായിക്കുമെന്നാണ് അധ്യാപകരും പറയുന്നത്. ബീഹാറിൽ 1,418 കേന്ദ്രങ്ങളിലായി 16,60,609 വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 28നാണ് പരീക്ഷ. കോപ്പിയടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഹാളുകളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam