"റാഫേല്‍ വിമാനം വാങ്ങിയത് പാകിസ്ഥാനെ ആക്രമിക്കാന്‍"; പുതിയ വാദവുമായി ബിജെപി

Published : Oct 02, 2018, 12:50 PM IST
"റാഫേല്‍ വിമാനം വാങ്ങിയത് പാകിസ്ഥാനെ ആക്രമിക്കാന്‍"; പുതിയ വാദവുമായി ബിജെപി

Synopsis

റഫേൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് തടിയൂരാൻ പുതിയ തന്ത്രവുമായി ബിജെപി.  പാകിസ്ഥാനെ അക്രമിക്കുന്നതിന് വേണ്ടിയാണ് റഫേൽ യുദ്ധ വിമാനം വാങ്ങിയതെന്നാണ്  ബിജെപി വക്താവ് സുധാന്‍ഷു   ത്രിവേദിയുടെ വാദം. കരാറിനെതിരെ വിമർശനമുന്നയിക്കുന്ന കോൺഗ്രസ് പാകിസ്ഥാന്റെ കൈയ്യിൽ ആയുധം കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഉന്നയിച്ചു. പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ത്രിവേദി.

ദില്ലി: റഫേൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് തടിയൂരാൻ പുതിയ തന്ത്രവുമായി ബിജെപി.  പാകിസ്ഥാനെ അക്രമിക്കുന്നതിന് വേണ്ടിയാണ് റഫേൽ യുദ്ധ വിമാനം വാങ്ങിയതെന്നാണ്  ബിജെപി വക്താവ് സുധാന്‍ഷു   ത്രിവേദിയുടെ വാദം. കരാറിനെതിരെ വിമർശനമുന്നയിക്കുന്ന കോൺഗ്രസ് പാകിസ്ഥാന്റെ കൈയ്യിൽ ആയുധം കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഉന്നയിച്ചു. പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ത്രിവേദി.

കേന്ദ്ര സർക്കാറിനെതിരെയും മോദിക്കെതിരെയും പാകിസ്ഥൻ ഉന്നയിക്കുന്ന വിമർശനങ്ങൾക്കൊപ്പം നിന്ന് അതേ രീതിയിലാണ് കോൺഗ്രസും സംസാരിക്കുന്നതെന്ന് ത്രിവേദി ആരോപിക്കുന്നു. ഇന്ത്യ എന്നൊക്കെ യുഎന്നിൽ സംസാരിച്ചിട്ടുണ്ടോ അന്നെല്ലാം പ്രതിഷേധവുമായി പാകിസ്ഥാനും രംഗത്തെത്തിയിരുന്നു. പക്ഷേ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസ്താവനയെ കോൺഗ്രസ് അകമഴിഞ്ഞ് വിമർശിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ഇന്ത്യക്കെതിരാണെന്ന് മാത്രമല്ല പാക്കിസ്ഥാന് അനുകൂലവുമാണ്. നേരത്തെ ഹിന്ദു പാകിസ്ഥാന്‍ എന്ന വാക്ക് ഉയോഗിച്ച ശശി തരൂർ ഇപ്പോൾ പാകിസ്ഥാന് ഒപ്പമാണെന്നാണ് തോന്നുന്നത്.' അദ്ദേഹം പറഞ്ഞു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ യു എന്‍ പ്രസംഗമെന്ന് ശശി തരൂര്‍ എംപി ആരോപിച്ചിരുന്നു. പാകിസ്ഥാനെ കുറ്റം പറഞ്ഞ് ബിജെപിക്ക് വേട്ട് നേടികൊടുക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും എംപി ആരോപിക്കുകയുണ്ടായി.ഇതിന് പിന്നാലെയാണ് സുധാന്‍ഷു ത്രിവേദിയുടെ പരാമർശം. മന്ത്രിക്കെതിരെ നടത്തിയ പ്രസ്താവനയിൽ എംപി മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ഭാഷ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെന്ത് യന്ത്രമെന്ന് ചോദ്യം, മനുഷ്യരെ മൊബൈലിൽ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന പൊലീസ്, ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി!
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും