സംസ്ഥാന സർക്കാറിനെ പിരിച്ചുവിടണമെന്ന് ബിജെപി; ശബരിമല വിഷയം ലോക്സഭയിൽ, ബഹളം

Published : Jan 07, 2019, 01:06 PM ISTUpdated : Jan 07, 2019, 05:21 PM IST
സംസ്ഥാന സർക്കാറിനെ പിരിച്ചുവിടണമെന്ന് ബിജെപി; ശബരിമല വിഷയം ലോക്സഭയിൽ, ബഹളം

Synopsis

ശബരിമല വിഷയം ലോക്സഭയിൽ ഉന്നയിച്ച്  ബിജെപി. കേരള സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടു.

ദില്ലി: ശബരിമല വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ നടപടികളുമായി ബിജെപി. വിഷയം വീണ്ടും ബിജെപി ലോക്സഭയിൽ ഉന്നയിച്ചു. കേരള സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്നും  ജാര്‍ഖണ്ഡിലെ ഖൊഢ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. 

സിപിഎം അക്രമം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ വേണം.  സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. ക്രമസമാധാന നില തകര്‍ന്നുവെന്നും  നിഷികാന്ത് ദുബെ ആരോപിച്ചു. എന്നാല്‍ ഇതിനെതിരെ സിപിഎം എംപിമാര്‍ സഭയില്‍ പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു  ഇടത് എംപിമാരുടെ പ്രതിഷേധം. 

ശബരിമല യുവതീപ്രവേശനത്തെത്തുടർന്ന് കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് പാർലമെന്‍റിൽ ബിജെപി എംപിമാർ രാവിലെ പ്രതിഷേധിച്ചിരുന്നു. പാർലമെന്‍റ് സമ്മേളിക്കുന്നതിന് മുമ്പ് രാവിലെ 10 മണിയോടെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു നൂറോളം ബിജെപി എംപിമാരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിമാരും പ്രതിഷേധത്തിനെത്തി.

ബിജെപി രാജ്യസഭാ എംപി വി മുരളീധരന്‍റെ വീടിന് നേരെ നടന്ന ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനപ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണം, കേരളത്തിൽ ക്രമസമാധാനം തകർന്നു എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് എംപിമാർ അണിനിരന്നത്. 

ഭരണഘടനയ്ക്കുള്ളിൽ നിന്ന് ശബരിമല വിഷയത്തിൽ ഇടപെടുമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത്. എന്ത് ഇടപെടലാണ് നടത്തുകയെന്ന ചോദ്യത്തിന്, കേരളത്തോട് ക്രമസമാധാനനില സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്നുമാണ് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അക്രമം അവസാനിപ്പിക്കാനുള്ള നിർദേശം നൽകാൻ കേന്ദ്രസർക്കാരിന് കഴിയും. ഭരണഘടനയ്ക്കകത്തു നിന്നുകൊണ്ട് അത്തരമൊരു സന്ദേശം കേരളത്തിന് നൽകിയേക്കും എന്നാണ് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്ക് മുമ്പ് ടിപ് ഒപ്ഷൻ ഒഴിവാക്കണം, സ്ത്രീ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരെ തെരഞ്ഞെടുക്കാൻ ഒപ്ഷൻ നൽകണം; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം
ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു