മുലായത്തിന്‍റെ മോദി പ്രശംസ; നന്ദി പറഞ്ഞ് ലക്നൗവിൽ ബിജെപി പോസ്റ്ററുകൾ

Published : Feb 14, 2019, 03:31 PM IST
മുലായത്തിന്‍റെ മോദി പ്രശംസ; നന്ദി പറഞ്ഞ് ലക്നൗവിൽ ബിജെപി പോസ്റ്ററുകൾ

Synopsis

ബിജെപി അധികാരത്തിലെത്തുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും മുലായം പറഞ്ഞു. ഈ പ്രസ്താവനയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ബിജെപിയുടെ സന്തോഷമാണ് പോസ്റ്ററുകളിലൂടെ പ്രകടമാക്കിയിരിക്കുന്നത്.

ലക്നൗ: ലഖ്നൗവിൽ മുലായം സിങ് യാദവിന് നന്ദി പറഞ്ഞു കൊണ്ടുള്ള ബിജെപി പോസ്റ്ററുകൾ.  മോദി അടുത്ത പ്രധാനമന്ത്രി ആവുന്നതിനെ പിന്തുണച്ച മുലായം സിങിന്‍റെ നിലപാടിന് നന്ദി പറഞ്ഞ് കൊണ്ടുള്ളതാണ് പോസ്റ്ററുകൾ.

ലോക്സഭയിലാണ് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ആവശ്യം സമാജ് വാദി നേതാവ് മുലായം സിംഗ് യാദവ് ഉന്നയിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും മുലായം പറഞ്ഞു. ലോക്സഭയില്‍ ഇതേ എംപിമാരെ വീണ്ടും കാണുമെന്നാണ് കരുതുന്നതെന്നും തന്‍റെ പാര്‍ലമെന്‍റിലെ വിടവാങ്ങള്‍ പ്രസംഗത്തില്‍ മുലായം പറഞ്ഞു. ഈ പ്രസ്താവനയെ ഇരുകയ്യും നീട്ടി സ്വീകരിച്ച ബിജെപിയുടെ സന്തോഷമാണ് പോസ്റ്ററുകളിലൂടെ പ്രകടമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ തൊട്ടടുത്തുള്ള സീറ്റിലിരുന്നാണ് മുലായം ബിജെപിയുടെ തിരിച്ചു വരവെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എന്‍ഡിഎയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ എസ്‍പി - ബിഎസ്പി സഖ്യം രൂപികരിച്ചിരിക്കുകയാണ് അഖിലേഷ് യാദവും മായാവതിയും. ഇതിനിടയിലാണ് മകന്‍ അഖിലേഷിന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമായി മുലായത്തിന്‍റെ മോദി പ്രശംസ. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് മുലായം സിംഗ് യാദവും അഖിലേഷും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി