
കൊല്ലം: കളളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് സഹകരണബാങ്കുകൾക്കെതിരെ സിബിഐ നടപടി തുടങ്ങി. കൊല്ലത്തെ ആറുബാങ്കുസെക്രട്ടറിമാരെ പ്രതികളാക്കി കേസെടുത്തു.
സിബിഐയുടെ കൊച്ചിയിലെ അഴിമതി വിരുദ്ധ യൂണിറ്റിന്‍റേതാണ് നടപടി. കൊല്ലം ജില്ലയിലെ പന്മന, കടയ്ക്കൽ, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം , ചാത്തന്നൂർ എന്നിവിടങ്ങളിലെ സഹകരണബാങ്കുകളാണ് കളളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയത്. നോട്ടുനിരോധനം വന്നതിന് പിന്നാലെ കഴിഞ്ഞ നവംബർ എട്ടുമുതൽ പതിനഞ്ചുവരെയുളള തീയതികളിലാണ് കളളപ്പണം വെളുപ്പിച്ചത്.
ചില ഇടപാടുകാർ കൊണ്ടുവന്ന നിരോധിച്ച നോട്ട് വാങ്ങിവെച്ചശേഷം പുതിയ നോട്ട് കൈമാറി. ആറു ബാങ്കുകളുടെയും സെക്രട്ടറിമാരെയാണ് എഫ് ഐ ആറിൽ പ്രതികളാക്കിയിരിക്കുന്നത്. ഇവർക്കൊപ്പം ബാങ്കിലെ ചില ജീവനക്കാരും കളളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും അവരെ കണ്ടെത്തേണ്ടതുണ്ടെന്നും പ്രഥമവിവരറിപ്പോർട്ടിലുണ്ട്. ആറു ബാങ്കുകളും കൂടി അറുപത് ലക്ഷത്തിലധികം രൂപ ഇത്തരത്തിൽ മാറ്റിക്കൊടുത്തതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam