ബ്ലേഡ് മാഫിയ ആക്രമണം വീണ്ടും; കുട്ടിയുള്‍പ്പെടെ മൂന്ന് പേരെ ആക്രമിച്ചു

Published : Apr 25, 2017, 06:44 AM ISTUpdated : Oct 05, 2018, 02:47 AM IST
ബ്ലേഡ് മാഫിയ ആക്രമണം വീണ്ടും; കുട്ടിയുള്‍പ്പെടെ മൂന്ന് പേരെ ആക്രമിച്ചു

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീണ്ടും ബ്ലേഡ് മാഫിയയുടെ ആക്രമണം. പലിശ നല്‍കാത്തതിന് ബ്ലെയ്ഡുകാരന്‍ കുട്ടിയെ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ ആക്രമിച്ചു. ബ്ലേഡുകാരനായ ബിമലിനുവേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര സ്വദേശി  അനില്‍കുമാര്‍ മൂന്നു വര്‍ഷം മുമ്പ് ഒരു ലക്ഷംരൂപയാണ് പലിശക്കു വാങ്ങിയത്.

മാസം 6000രൂപ പലിശയ്ക്കാണ് പൂവാര്‍ സ്വദേശിയായ  ബിമലില്‍ നിന്നും പണം വാങ്ങിയതെന്ന് അനില്‍കുമാര്‍ പറയുന്നു. മാസ പലിശക്കു പുറമേ മൂന്നു ഘടുക്കളായി 75,000രൂപയും തിരികെ നല്‍കി. ടിപ്പര്‍ ലോറി ഡ്രൈവറായ അനില്‍കുമാര്‍ ബാക്കിതുക തിരികെ നല്‍കാന്‍ തമയം ചോദിച്ചിരുന്നു. 

ഇന്നലെ വൈകുന്നേരം പണം ചോദിച്ചെത്തിയ ബിമല്‍ അനിലന്റെ ഭാര്യയോട് മോശമായി പെരുമാറി. ഇക്കാര്യം അറിഞ്ഞെത്തിയ അനിലും ബിമലുമായി വാക്കേറ്റമുണ്ടാക്കി. ഇതിനുശേഷം ശേഷമാണ് അനിലിനയെും കുടുംബത്തെയും ആക്രമിച്ചത്. ആക്രമിണത്തിനിടെ  ഒന്‍പത് വയസ്സുള്ള അനിലിന്റെ മകള്‍ക്കും മര്‍ദ്ദമേറ്റു.

പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ബിമല്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.  ഒടിവേളക്കുശേഷം നെയ്യാറ്റികര, പൂവ്വാര്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവടങ്ങിളില്‍ ബ്ലേഡ് മാഫിയ  വീണ്ടും സജീവമായിട്ടുണ്ട്. ബ്ലേഡുകാര്‍ക്കെതിരെ പൊലീസില്‍ നിരവധി  പരാധികളെത്തിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണവുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'