
ടിബിലിസ്: ജോർജിയയിൽ രണ്ട് ദിവസം മുൻപ് മരിച്ച മലയാളി അടക്കമുള്ള മൂന്ന് ഇന്ത്യക്കാരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യന്‍ എംബസി നടപടി ഊർജിതമാക്കി. ഗ്യസ് ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ചോർന്നാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട സ്വദേശി സനീഷ് കുമാറും ഹരിയാന സ്വദേശിയായ ഷേർ സിങും പഞ്ചാബ് സ്വദേശിയായ ജീവൻ സിങുമാണ് അപകടത്തിൽ മരിച്ചത്.
ഒരു വർഷം മുൻപാണ് പത്തനംതിട്ട കുന്നന്താനം സ്വദേശിയായ സനീഷ് ജോർജിയയിലെത്തിയത്. നാട്ടിൽ അച്ഛനും അമ്മയും സഹോദരനുമുണ്ട്. മരണ വിവരം ഇതുവരെ ബന്ധുക്കൾ അമ്മയെ അറിയിച്ചിട്ടില്ല.
ജോർജിയയിൽ ഇന്ത്യൻ എംബസി ഇല്ലാത്തതിനാൽ, അർമേനിയയിലെ എംബസി മുഖേനയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും വിഷയത്തിലിടപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam