സിറിയയില്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 14 മരണം

Published : Dec 27, 2016, 01:51 AM ISTUpdated : Oct 04, 2018, 10:35 PM IST
സിറിയയില്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 14 മരണം

Synopsis

സിറിയ: സിറിയയില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 14 മരണം. കുട്ടികളുള്‍പ്പെടെ നിരവധി  പേര്‍ക്ക് പരിക്കേറ്റു. ദമാസ്‌കസിനു സമീപമായിരുന്നു ആക്രമണം. തലസ്ഥാനത്തിനു സമീപമുള്ള വാദി ബരാദയിലാണ് സൈന്യം ബാരല്‍ ബോംബുകള്‍ വര്‍ഷിച്ചത്. വലിയ ഡ്രമ്മുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

നഗരം കീഴടക്കിയ ജയ്ഷ് അല്‍ ഇസ്ലാമിനെതിരെ കഴിഞ്ഞ മൂന്ന് ദിവസമായി പോരാട്ടം രൂക്ഷമാണ്. പ്രദേശത്തെ കുടിവെള്ളം വിമതര്‍ ഡീസലൊഴിച്ചു നശിപ്പിച്ചുവെന്നാരോപിച്ചാമ് സൈന്യം നടപടി തുടങ്ങിയത്. ഇതിനിടെ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുള്ള അല്‍ ബാബില്‍ നിന്ന് ഐ എസിനെ തുരത്താന്‍ വ്യോമാക്രമണം ശക്തമാക്കണമെന്ന് തുര്‍ക്കി അമേരിക്കയോടാവശ്യപ്പെട്ടു.

ജരാബ്ലസ്സിലെ 215 ഇടങ്ങളില്‍ നിന്ന് ഐ എസിനെ തുരത്തിയെന്നാണ് തുര്‍ക്കിയുടെ വാദം. സൈന്യം തിരിച്ചു പിടിച്ച അലെപ്പോയില്‍ നിന്നും 250 പേരെ ചികിത്സക്കായി തുര്‍ക്കിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ 35 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 75 പേരുടെ നില ഗുരുതരമായി തുടരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്