പന്ത്രണ്ടുകാരന്റെ ആത്മഹത്യാശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടമായത് യുവതിക്ക്

Published : Dec 14, 2018, 04:05 PM IST
പന്ത്രണ്ടുകാരന്റെ ആത്മഹത്യാശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടമായത് യുവതിക്ക്

Synopsis

അമേരിക്കയിലെ വിര്‍ജീനിയയിലാണ് സംഭവം. വിര്‍ജീനിയയിലെ അന്തര്‍ സംസ്ഥാനപാത 66 ലെ ചെഡാര്‍ ലൈന്‍ ഏവര്‍ ബ്രിഡ്ജില്‍ നിന്നാണ് പന്ത്രണ്ടുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ പാലത്തിന് അടിയിലൂടെ പോവുന്ന ഒരു കാറിലേക്കാണ് പന്ത്രണ്ടുകാരന്‍ വീണത്. 

വിര്‍ജീനിയ: ആത്മഹത്യ ചെയ്യാന്‍ വേണ്ടി മേല്‍പ്പാലത്തില്‍ നിന്ന് ചാടിയ പന്ത്രണ്ടുകാരന്‍ വീണത് റോഡിലൂടെ പോയ കാറിനുള്ളിലേക്ക്. കാറിന്റെ നിയന്ത്രണം വിട്ട് വാഹനമോടിച്ചിരുന്ന  യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വിര്‍ജീനിയയിലാണ് സംഭവം. വിര്‍ജീനിയയിലെ അന്തര്‍ സംസ്ഥാനപാത 66 ലെ ചെഡാര്‍ ലൈന്‍ ഏവര്‍ ബ്രിഡ്ജില്‍ നിന്നാണ് പന്ത്രണ്ടുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ പാലത്തിന് അടിയിലൂടെ പോവുന്ന ഒരു കാറിലേക്കാണ് പന്ത്രണ്ടുകാരന്‍ വീണത്. 

മരിസ ഹാരിസ് എന്ന യുവതിയാണ് പന്ത്രണ്ടുകാരന്‍ വീണതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇവരുടെ കാറിലേക്ക് പന്ത്രണ്ടുകാരന്‍ വീണതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചാണ് യുവതി കൊല്ലപ്പെട്ടത്. 22 കാരിയായ മരിസ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.  ആത്മഹത്യാശ്രമം നടത്തിയ പന്ത്രണ്ടുകാരന്‍ പരിക്കുകളോടെ ചികില്‍സയിലാണ്. പന്ത്രണ്ടുകാരന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. 

മുകള്‍ ഭാഗം തുറക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കാറിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. സ്കൂളില്‍ വിദ്യാര്‍ത്ഥികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പന്ത്രണ്ടുകാരന്റെ ആത്മഹത്യാശ്രമം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം