ബ്രിട്ടന് ഇനി വനിതാ പ്രധാനമന്ത്രി; തെരേസയോ ആന്‍ഡ്രിയയോ ?

Published : Jul 08, 2016, 01:44 AM ISTUpdated : Oct 04, 2018, 05:42 PM IST
ബ്രിട്ടന് ഇനി വനിതാ പ്രധാനമന്ത്രി; തെരേസയോ ആന്‍ഡ്രിയയോ ?

Synopsis

ലണ്ടന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ഒരു വനിതയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഭരണ കക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിൽ പ്രധാന മന്ത്രിസ്ഥാനത്തിനായുള്ള മത്സരം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ആഭ്യന്തര സെക്രട്ടറി  തെരേസ മേ, ഊർജ്ജ സെക്രട്ടറി ആൻഡ്രിയാ ലീഡ്സം എന്നിവർ വ്യക്തമായ മേൽക്കൈ കരസ്ഥമാക്കി.

ബ്രൈക്സിറ്റ് തിരിച്ചടിക്ക് ഒടുവിൽ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജി പ്രഖ്യാപിച്ചതോടെയാണ് ബ്രിട്ടൻ പ്രധാമമന്ത്രി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. തുടക്കത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അഞ്ച് പേരുകൾ ഉയർന്നു വന്നെങ്കിലും കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടത്തിയ രണ്ട്  വോട്ടോടുപ്പുകൾക്കൊടുവിൽ അവശേഷിക്കുന്നത് രണ്ട് വനിതകൾ മാത്രം. ഇതിൽത്തന്നെ ആഭ്യന്തര സെക്രട്ടറി  തെരേസ മേയ്ക്കാണ് മുൻതൂക്കം.

രണ്ടാംവട്ട വോട്ടെടുപ്പിൽ മേ 199 വോട്ടിന്റെ വ്യക്തമായ മുൻതൂക്കം നേടി. 84 വോട്ടുകൾ നേടി ഊർജ്ജ സെക്രട്ടറി ആൻഡ്രിയാ ലീഡ്സം രണ്ടാം സ്ഥാനത്തെത്തി. ഊർജ്ജ സെക്രട്ടറി മൈക്കിൾ ഗോവിന് 46 വോട്ടുകൾ മാത്രമേ നേടാനായുള്ളു. മേ, ലീഡ്സം എന്നിവരിൽ ഒരാൾ പിന്മാറാത്ത പക്ഷം പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന പോസ്റ്റൽ വോട്ടെടുപ്പിൽ ജയിക്കുന്നവർ നേതാവാകും.

ഇതിനുള്ള നടപടികൾ നാളെ തുടങ്ങും. പാർട്ടി അംഗങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശക്തമായ പ്രചാരണത്തിനാണ് ഇരു വനിതകളും ലക്ഷ്യമിടുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന നിലപാടുകാരിയായിരുന്നു മേ. ലീഡ്സം ബ്രെക്സിറ്റ് വക്താവും. ഉരുക്കുവനിത മാർഗ്രറ്റ് താച്ചറിന് ശേഷം ബ്രിട്ടനെനയിക്കാൻ ഇവരിൽ ഈർക്കാണ് നിയോഗമെന്ന് അറിയാൻ സെപ്റ്റംബർ 9 വരെ കാത്തിരിക്കണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ