
ഇയാള്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് സൂചന. ട്രംപിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാനെന്ന വ്യാജേന മുന്നിലേക്കെത്തിയ ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്ത് വെടിവക്കാന്‍ ശ്രമിക്കുകയായിരുന്നു. ലാസ് വേഗാസിലെ റാലിക്കിടെയായിരുന്നു സംഭവം. നേവാദ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂലൈ അഞ്ച് വരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി ട്രംപിനെ വധിക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്ന് സാന്‍ഡ്‌ഫോര്‍ഡ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത റാലികളില്‍ പ്രവേശിക്കാനുള്ള ടിക്കറ്റ് സ്ഥിരമായി മൈക്കല്‍ സാന്‍ഡ്‌ഫോര്‍ഡ് സ്വന്തമാക്കിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ നടന്ന ലാസ് വെഗാസ് റാലിക്ക് പുറമെ ഫോണിക്‌സില്‍ നടക്കാന‍് പോകുന്ന അടുത്ത റാലിയിലേക്കുമുള്ള ടിക്കറ്റ് സാന്‍ഡ്‌ഫോര്‍ഡ് എടുത്തിട്ടുണ്ട്. ലാസ് വെഗാസില്‍ ട്രംപിനെ വധിക്കാനായില്ലെങ്കില്‍ ഫോണിക്‌സില്‍വെച്ച് അദ്ദേഹത്തെ വകവെരുത്താനായിരുന്നു സാന്‍ഡ്‌ഫോര്‍ഡിന്റെ ഉദ്ദേശമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രംപിന്റെ റാലിക്കുനേരെ പ്രതിഷേധവുമായി എത്തിയ നിരവധിപ്പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെങ്കിലും വധശ്രമവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലാകുന്നത് ഇതാദ്യമായാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam