
വാഷിങ്ടണ്‍ : പുതിയ രോഗത്തിന്‍റെ ആശങ്കയില്‍ അമേരിക്ക. യെര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പരത്തുന്ന ബ്യൂബോണിക്ക് പ്ലേഗാണ് പുതിയ വില്ലന്‍. അമേരിക്കയിലെ ഇദാഹോയിലെ എല്‍മോര്‍ സിറ്റി കൗണ്ടിയിലെ 14 കാരനായ വിദ്യാര്‍ത്ഥിയിലാണ് രോഗം നിര്‍ണ്ണയിച്ചിരിക്കുന്നത്. അണ്ണാറക്കണ്ണനിലും ഇതേ ഇനങ്ങളിലുമുള്ള ജീവികളിലുമാണ് ഈ ബാക്ടീരിയ ബാധ കാണപ്പെടാറുള്ളത്.
കുട്ടിയുടെ വീടിന് സമീപത്തുനിന്നും ശേഖരിച്ച അണ്ണാറക്കണ്ണന്‍റെ സാമ്പിളുകളില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പനി, വിറയല്‍, തലവേദന എന്നിവയാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍.
പിന്നീട് മസില്‍വീക്കത്തിലേക്കും നീങ്ങും. 1940 ലാണ് ആദ്യമായി ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 90 ന് ശേഷം ഒറിഗണില്‍ 8 പേര്‍ക്ക് ഈ രോഗബാധയുണ്ടായതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളര്‍ത്തുമൃഗങ്ങള്‍ പുറത്തുള്ളവയുമായി സമ്പത്തിലേര്‍പ്പെടാതെ നോക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്താല്‍ രോഗബാധയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam