ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വന്‍ നേട്ടം; ആംആദ്മിക്ക് കനത്ത തിരിച്ചടി

Published : Apr 13, 2017, 07:33 AM ISTUpdated : Oct 04, 2018, 06:17 PM IST
ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വന്‍ നേട്ടം; ആംആദ്മിക്ക് കനത്ത തിരിച്ചടി

Synopsis

ദില്ലി: എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം. ഹിമാചൽ പ്രദേശിലെ ഭോരംഗ്, ഡൽഹിയിലെ രജൗരി ഗാർഡൻ എന്നീ സീറ്റുകളിൽ ബിജെപി വിജയിച്ചു. രജൗരി ഗാർഡനിൽ എഎപി സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ബിജെപി വിജയിച്ചത്. എഎപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. അതേസമയം, കർണാടകയിലെ നഞ്ചൻകോട് ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാർഥി വിജയിച്ചു.

മധ്യപ്രദേശിലെ അത്തേർ, ബണ്ടാവഗഡ് എന്നിവിടങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. രാജസ്ഥാനിലെ ദോൽപ്പൂരിലും ബിജെപി സ്ഥാനാർഥി വിജയത്തിലേക്കു നീങ്ങുന്നതായാണു സൂചന. പശ്ചിമ ബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥി വിജയമുറപ്പിച്ചു. ഇടതുപക്ഷ സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്താണ്.

കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തി.നഞ്ചൻഗോഡ് മണ്ഡലത്തിൽ 19611 വോട്ടുകൾക്ക് കല്ലേല കേശവമൂർത്തിയും ഗുണ്ടൽപ്പേട്ടിൽ 10877 വോട്ടിന് ഗീതാ മഹാദേവപ്രസാദും വിജയിച്ചു.ജനതാദൾ എസ് സ്ഥാനാർത്ഥികളെ നിർത്താതെ പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് നേട്ടമായി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് സിറ്റിങ് സീറ്റുകളിലെ ജയം.അതേ സമയം കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ അടക്കം പ്രചാരണത്തിനിറക്കിയിട്ടും വിജയം കൈവിട്ടത് ബിജെപിക്ക് തിരിച്ചടിയായി. സഹകരണ മന്ത്രി എച്ച് എസ് മഹാദേവപ്രസാദിന്‍റെ മരണത്തെത്തുടർന്നാണ് ഗുണ്ടൽപ്പേട്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.എംഎൽഎ ആയിരുന്ന ശ്രീനിവാസപ്രസാദ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് നഞ്ചൻഗോഡ് ഉപതെരഞ്ഞടുപ്പിന് വഴിയൊരുക്കിയത്.

കര്‍ണ്ണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം'; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു