
ഇസ്താംബൂൾ: തുർക്കിയിലെ കയ്സേരി പ്രവിശ്യയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 13 സൈനികർ മരിച്ചു. 48പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രത്തിൽ നിന്നും ബസിൽ അവധി ദിന ഷോപ്പിങ്ങിനായി പോയ സൈനികരാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് പോവുകയായിരുന്ന സൈനികർ സഞ്ചരിച്ച ബസിനടുത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കുർദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ആഴ്ച ഇസ്താംബൂളിെല ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സ്ഫോടനം. സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam