
ബീജിങ്: ഒരു സമയം പത്തു യുദ്ധമുഖങ്ങളില്‍ ലക്ഷ്യം കാണുന്ന മിസൈല്‍ ചൈന വിജയകരമായി പരീക്ഷിച്ചു. 10 ആണവായുധങ്ങള്‍ 10 വ്യത്യസ്‌ത യുദ്ധമുഖങ്ങളിലെ ലക്ഷ്യങ്ങളിലേക്ക് തൊടുക്കാവുന്ന ഡിഎഫ്-5സി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ചൈന പരീക്ഷിച്ചത്. ചൈനയുടെ പുതിയ മിസൈല്‍ പരീക്ഷണത്തോടെ ആശങ്കയോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. ചൈന പുതിയ മിസൈല്‍ പരീക്ഷിച്ചപ്പോള്‍ തന്നെ അമേരിക്കന്‍ ചാരസംഘടന ഇക്കാര്യം അറിഞ്ഞിരുന്നു. 1980കളിലാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഡിഎഫ്-5 ആദ്യമായി ചൈന പരീക്ഷിച്ച് വിജയിപ്പിച്ചത്. പടിഞ്ഞാറന്‍ ചൈനയിലെ മരുഭൂമിയിലാണ് പരീക്ഷണം നടന്നത്. ഒരേസമയം പത്തു ലക്ഷ്യങ്ങളും പത്തു ആണവായുധങ്ങളുമെന്ന് ചൈന പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഖ്യ അതിലും കൂടുതലായിരിക്കുമെന്നാണ് അമേരിക്ക സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിച്ച ഡിഎഫ്-5സിയുടെ പരീക്ഷണം ഘട്ടംഘട്ടമായി വിജയകരമായി പൂര്‍ത്തീകരിച്ചതായി ചൈനീസ് പ്രതിരോധവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam