ട്രംപും യുറോപ്യന്‍ യൂണിയനും വീണ്ടും കൊമ്പുകോര്‍ക്കുന്നു

Web Desk |  
Published : Mar 04, 2018, 06:34 AM ISTUpdated : Jun 08, 2018, 05:51 PM IST
ട്രംപും യുറോപ്യന്‍ യൂണിയനും വീണ്ടും കൊമ്പുകോര്‍ക്കുന്നു

Synopsis

അമേരിക്കയുടെ തെറ്റായ വ്യാപാര നയങ്ങള്‍ രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന മുന്‍ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ട്രംപ് യൂറോപ്യന്‍ യൂണിയനെതിരെ രംഗത്തുവന്നിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് വീണ്ടും കൊന്പുകോര്‍ക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. ട്രംപിന്‍റെ നീക്കത്തില്‍ ഐഎംഎഫും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും പ്രതിഷേധം അറിയിച്ചു.

അമേരിക്കയുടെ തെറ്റായ വ്യാപാര നയങ്ങള്‍ രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന മുന്‍ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ട്രംപ് യൂറോപ്യന്‍ യൂണിയനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഈ നഷ്ടക്കച്ചവടം ഇനി തുടരാനാവില്ലെന്നാണ് ട്രംപിന്‍റെ നിലപാട്. അതുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് പുതിയ നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ശക്തമായ നടപടിയിലൂടെ മാത്രമേ വ്യാപാര യുദ്ധത്തില്‍ വിജയം കൈവരിക്കാനാകൂ എന്നാണ് ട്രംപിന്‍റെ നിലപാട്. കഴിഞ്ഞ ദിവസം യൂറോപ്പില്‍ നിന്ന് സ്റ്റീലിന്‍റേയും അലുമിനിയത്തിന്‍റേയും ഇറക്കുമതിക്ക് ട്രംപ് നികുതി ഏര്‍പ്പെടുത്തിയിരുന്നു. 

ഐഎംഎഫും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും അമേരിക്കന്‍ നിലപാടുകളെ ചോദ്യം ചെയ്തപ്പോള്‍ അമേരിക്കക്ക് തക്ക മറുപടി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി. അമേരിക്കില്‍ നിന്നുള്ള ഇറക്കുമതി തീരുവയില്‍ 25 ശതമാനം വര്‍ദ്ധന യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് ഉല്‍പ്പന്നങ്ങളായ ലിവൈസ്, ഹാര്‍ലി ഡേവിസണ്‍ തുടങ്ങിയവയെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉന്നം വയ്ക്കുന്നത്. ട്രംപിന്‍റെ തീരുമാനത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. തെറ്റായ ഉപദേശങ്ങളാണ് ട്രംപിനെക്കൊണ്‍് ഈ തീരുമാനമെടുപ്പിച്ചതെന്ന് യുഎസ് സെനറ്റര്‍ ബെന്‍ സാസ്സ് വ്യക്തമാക്കി. അമോരിക്കയിലെ സാധാരണക്കാരെയാണ് ഈ തീരുമാനം ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി