
കഴിഞ്ഞ രണ്ടരമാസമായി സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ വിലക്കു തുടരുകയാണ്. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച കമ്മിറ്റി നോക്കുകുത്തിയായി. സുപ്രീംകോടതി പറഞ്ഞിട്ടും കോടതിയിലെ മീഡിയാ റൂം തുറന്നില്ല. പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടേയും അഭിഭാഷക സംഘടനാ പ്രതിനിധികളുടേയും യോഗത്തിലുണ്ടാക്കിയ ധാരണ പ്രകാരം കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം വീണ്ടും തടഞ്ഞതോടെയാണ് പ്രശ്നം വീണ്ടും വഷളായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാറിന്റെയും നിലപാട് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രി എ.ജിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രശ്ന പരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്നും കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷം ഉണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോടതികളിലെ മാധ്യമ വിലക്ക് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നിയമ മന്ത്രി എ. കെ ബാലനും കോടതി ആരുടേയും കുടുംബ സ്വത്തല്ലെന്ന് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. മാധ്യമങ്ങളെ കോടതികളില്‍ നിന്ന് വിലക്കുന്നത് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam