
ചെങ്ങന്നൂര്‍: ഡി.വിജയകുമാര്‍ ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസിയുടെ നാമനിര്‍ദ്ദേശത്തിന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകാരം നല്‍കി.
ചെങ്ങന്നൂരില്‍ അയ്യപ്പസേവാ സംഘം നേതാവും മേഖലിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമാണ് ഡി.വിജയകുമാര്‍. ഡി.വിജയകുമാറും അദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറുമായിരുന്നു സ്ഥാനര്‍ഥിയായി നേതൃത്വത്തിന്റെ അന്തിമപരിഗണനയിലുണ്ടായിരുന്നത്. 65 വയസ്സുള്ള വിജയകുമാര്‍ നിലവിൽ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റാണ്. ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ വിജയകുമാര്‍. കെഎസ്‍യു കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്‍റായാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്.
ജബൽപുര്‍ സര്‍വ്വകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, എന്നീ പദവികൾ വഹിച്ച വിജയകുമാര്‍ നിലവിൽ കെപിസിസി അംഗമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam