
കാഞ്ചീപുരം:ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ചെന്നൈ അണ്ണാനഗർ സ്വദേശിനി പൊക്കിഷയുടേതെന്ന് ബന്ധുക്കള്‍ . ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മെയ് 29മുതലാണ് പൊക്കിഷയെ കാണാതായത്.
ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം തമിഴ്നാട്ടിലെ കാഞ്ചിപുരത്തെത്തി മൃതശരീരം പരിശോധിച്ചിരുന്നു. അതേസമയം ചെങ്കല്‍പ്പേട്ടില്‍ കണ്ട മൃതദേഹം ജസ്നയുടേതല്ലെന്ന് സഹോദരന്‍ പറഞ്ഞിരുന്നു. ജസ്നയുടെ സഹോദരന്‍ ജയ്സാണ് മൃതദേഹം ജസ്നയുടേതല്ലെന്ന് വ്യക്തമാക്കിയത്. ജസ്നയുടെ ഉയരവും പല്ലിലെ ക്ലിപ്പിലും സമാനതകളില്ലെന്നാണ് സഹോദരന്‍ വ്യക്തമാക്കിയത്. മൃതദേഹം പൊക്കിഷയുടേതാണെന്ന് വ്യക്തമായതോടെ ജസ്നയുടെ കുടുംബാംഗങ്ങളും കേരളപൊലീസും നാട്ടിലേക്ക് തിരിച്ചു.
കഴിഞ്ഞ ദിവസമാണ് ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പല്ലിൽ കമ്പി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പല്ലില്‍ ക്ലിപ്പിട്ടതടക്കമുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് മൃതദേഹം ജസ്നയുടെതാണോ എന്ന് സംശയത്തിന് കാരണമായത്. മുഖം ഏതാണ്ട് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം. മെയ് 28നായിരുന്നു കാഞ്ചീപുരത്ത് ദേശീയ പാതയ്ക്കരികിൽ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam