
മലപ്പുറം:നിലന്പൂര്‍ ആഢ്യന്‍പാറയ്ക്കടുത്ത് ചെട്ടിയാംപാറയിലെ ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെട്ടിയാംപാറ കോളനി സ്വദേശി സുബ്രഹ്മണ്യന്‍ മൃതദേഹമാണ് ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ഇതോടെ ചെട്ടിയാംപാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. സുബ്രഹ്മണ്യന്‍റെ അമ്മ, ഭാര്യ,രണ്ട് മക്കള്‍, ബന്ധുവായ മിഥുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രിയോടെയാണ് സുബ്രഹ്മണ്യന്‍റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.
രാത്രിസമയത്ത് ഉറങ്ങി കിടക്കുകയായിരുന്ന വീട്ടിലെ അംഗങ്ങളെല്ലാം വീടോടെ ഒലിച്ചു പോയി. വീട് നിന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ മാറിയാണ് ഇപ്പോള്‍ സുബ്രഹ്മണ്യന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ സംസ്ഥാനത്ത് മഴക്കാലെക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23- ആയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam