നമ്മുടെ നാട്ടുകാര്‍ നന്നാവില്ല; ആധുനിക സൗകര്യങ്ങളുമായി ആദ്യയാത്ര നടത്തിയ തേജസ് എക്സ്പ്രസിന് സംഭവിച്ചത്

Published : May 25, 2017, 05:36 PM ISTUpdated : Oct 05, 2018, 02:01 AM IST
നമ്മുടെ നാട്ടുകാര്‍ നന്നാവില്ല; ആധുനിക സൗകര്യങ്ങളുമായി ആദ്യയാത്ര നടത്തിയ  തേജസ് എക്സ്പ്രസിന് സംഭവിച്ചത്

Synopsis

വിമാനത്തിന് സമാനമായ സൗകര്യങ്ങള്‍ ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ സര്‍വ്വീസ് ആരംഭിച്ച തേജസ് എക്സ്‍പ്രസിന് ആദ്യ യാത്രയില്‍ തന്നെ 'പരിക്ക്'.  ഔദ്ദ്യോഗികമായ ഫ്ലാഗ് ഓഫിന് മുമ്പ് നടത്തിയ പരീക്ഷണ യാത്രയിലാണ് ഹെഡ്ഫോണുകള്‍ മോഷ്ടിക്കപ്പെടുകയും യാത്രക്കാര്‍ ട്രെയിനിന് കാര്യമായ തകരാറുകളുണ്ടാക്കുകയും ചെയ്തത്.

കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച തേജസ് എക്സ്‍പ്രസ് മേയ് 22നാണ് ആദ്യ യാത്ര നടത്തിയത്. ഓട്ടോമാറ്റിക് ഡോറുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ച ട്രെയിനില്‍ ഓരോ സീറ്റിലും എല്‍.സി.ഡി സ്ക്രീനുകളും ഹെഡ്ഫോണുകളുമുണ്ടായിരുന്നു. മുംബൈ മുതല്‍ ഗോവ വരെ നടത്തിയ യാത്രക്ക് ശേഷം പരിശോധിച്ചപ്പോഴാണ് ട്രെയിനില്‍ നിന്ന് നിരവധി ഹെഡ്ഫോണുകള്‍ കാണാതായെന്ന് കണ്ടെത്തിയത്. യാത്രക്കാര്‍ മോഷ്ടിച്ചതോ അല്ലെങ്കില്‍ യാത്രയ്ക്കൊടുവില്‍ അത് തങ്ങള്‍ക്ക് കൊണ്ടുപോകാമെന്ന് കരുതി എടുത്ത്കൊണ്ടു പോയതോ അവാമെന്നാണ് അധികൃതര്‍ പറയുന്നത്. യാത്ര തുടങ്ങിയ തൊട്ടുടനെയാണ് ഹെഡ്ഫോണുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയത്. ഇത് തിരിച്ചേല്‍പ്പിക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. ട്രെയിനിലെ തലയണയും പുതപ്പും ആരും എടുത്തുകൊണ്ട് പോവാത്തത് പോലെ ഇതും അവിടെത്തന്നെയുണ്ടാകുമെന്ന ധാരണയിലാണ് തിരിച്ചേല്‍പ്പിക്കണമെന്ന് പ്രത്യേകം പറയാതിരുന്നത്രെ.

ഇതിന് പുറമെ നിരവധി എല്‍.സി.ഡി സ്ക്രീനുകള്‍ക്കും തകരാറുണ്ട്. യാത്രക്കാരില്‍ ചിലര്‍ സ്ക്രീനുകള്‍ ഇളക്കിയെടുക്കാന്‍ ശ്രമിച്ചതാണ് ഇത് തകരാറിലാവാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനിലെ ജനലുകള്‍ വരെ ചിലര്‍ അടിച്ചുപൊട്ടിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹോട്ടലിൽ തെളിവെടുപ്പ്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും