
ദില്ലി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാൽസംഗ പരാതി അന്വേഷിക്കുന്ന പൊലീസ് സംഘം വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കില്ല. നയതന്ത്ര പ്രശ്നം ഒഴിവാക്കാനാണിത്. കന്യാസ്ത്രീ നൽകിയ പരാതിയും എടുത്ത നടപടികളും ഇ മെയിൽ വഴി കൈമാറാമെന്ന് എംബസി അറിയിച്ചെന്നാണ് പൊലിസ് പറയുന്നത്.
അതേ സമയം വിദേശകാര്യ മന്ത്രാലയം വഴി സമീപിക്കണമെന്ന നിലപാടിലാണ് വത്തിക്കാൻ എംബസിയെന്നാണ് സൂചന.വത്തിക്കാൻ പ്രതിനിധിയുടെ അനുമതിയില്ലാതെ എംബസിയിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് നേരിട്ട് മൊഴി നൽകാൻ ഒരുക്കമല്ലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam