ഗതാഗത കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഇങ്ങനെയുമൊരു സാഹസം ?

Published : Sep 10, 2018, 03:05 PM ISTUpdated : Sep 19, 2018, 09:21 AM IST
ഗതാഗത കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ ഇങ്ങനെയുമൊരു സാഹസം ?

Synopsis

മ്യൂണിച്ചിലെ ബര്‍ളി ബിയര്‍ ഗാര്‍ഡനിലെ ജീവനക്കാരനായ ബെഞ്ചമിന്‍ തന്‍റെ വസ്ത്രങ്ങളും ലാപ്ടോപ്പും വെള്ളം കടക്കാത്ത വിധം ബാഗില്‍ പൊതിഞ്ഞ് തോളില്‍ തൂക്കും. എന്നിട്ട് നീന്തല്‍ വസ്ത്രത്തില്‍ നദിയിലൂടെ നീന്താനാരംഭിക്കും.   

മ്യൂണിച്ച് : ട്രാഫിക് സിഗ്നലുകളില്‍ കെട്ടിക്കിടന്നുള്ള ബസ്, ഇരു ചക്രവാഹന യാത്രകള്‍ മടുത്ത ജെര്‍മന്‍ സ്വദേശിയായ ബെഞ്ചമിന്‍ ഡേവിഡ് ഒരു പുതുവഴി കണ്ടെത്തി. ട്രാഫിക് സിഗ്നലുകളില്ലാത്ത യാത്ര തൊട്ടടുത്തുളള നദിയിലൂടെയാക്കി. തോണിയിലൊന്നുമല്ല, വെള്ളത്തിലൂടെ നീന്തിയാണ് ബെഞ്ചമിന്‍റെ യാത്ര. 

മ്യൂണിച്ചിലെ ബര്‍ളി ബിയര്‍ ഗാര്‍ഡനിലെ ജീവനക്കാരനായ ബെഞ്ചമിന്‍ തന്‍റെ വസ്ത്രങ്ങളും ലാപ്ടോപ്പും വെള്ളം കടക്കാത്ത വിധം ബാഗില്‍ പൊതിഞ്ഞ് തോളില്‍ തൂക്കും. എന്നിട്ട് നീന്തല്‍ വസ്ത്രത്തില്‍ നദിയിലൂടെ നീന്താനാരംഭിക്കും. 

ഇത് വളരെ മനോഹരവും ഉന്മേഷം നല്‍കുന്നതുമാണെന്നാണ് ബെഞ്ചമിന്‍ പറയുന്നത്. ഒപ്പം റോഡിലൂടെയുള്ള യാത്രയേക്കാള്‍ എളുപ്പമെത്തുമെന്നും അദ്ദേഹം റോയിറ്റേഴ്സ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

നേരത്തേ ബൈക്കിലോ ബസിലോ കാറിലോ നടന്നോ ആണ് യാത്ര ചെയ്തിരുന്നത്. അന്ന് എത്തിപ്പെടാന്‍ ഒരുപാട് സമയം എടുക്കുമായിരുന്നു.   എന്നാല്‍ ഇപ്പോള്‍ തനിക്ക് വെറും 12 മിനുട്ട് മാത്രമാണ് ഓഫീസിലെത്താന്‍ ആവശ്യമുള്ളൂ എന്നാണ് ബെഞ്ചമിന്‍ പറയുന്നത്. 

മഞ്ഞുകാലത്ത് ബവാറിയനിലൂടെ ഒവുകുന്ന നദിയിലെ വെള്ളത്തിന് തണുപ്പായിരിക്കും. താപനില 4 ഡിഗ്രിയിലേക്ക് വരെ താണേക്കാം. പ്രധാനമായും വേനല്‍ക്കാലത്താണ് താന്‍ നദിയെ ആശ്രയിക്കുന്നതെന്നും ബെഞ്ചമിന്‍ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യയും യൂറോപ്പും', ഇന്ത്യ-ഇയു വ്യാപാര കരാറിന് നോർവേയുടെ പിന്തുണ
ഒക്കച്ചങ്ങാതിമാര്‍ക്ക് ട്രംപിന്റെ കട്ടപ്പണി; ഐ എസിനെ തകര്‍ത്ത കുര്‍ദ് പോരാളികള്‍ നടുക്കടലില്‍