പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ ഡിവൈഎഫ്ഐ ഇടപെട്ടില്ലെന്ന വാദം പൊളിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം

Published : Jan 28, 2019, 07:31 PM ISTUpdated : Jan 28, 2019, 07:35 PM IST
പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ ഡിവൈഎഫ്ഐ ഇടപെട്ടില്ലെന്ന വാദം പൊളിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം

Synopsis

പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ ഡിവൈഎഫ്ഐ ഇടപെട്ടില്ലെന്ന് സ്ഥാപിക്കാനുള്ള തന്ത്രം  മുഖ്യമന്ത്രിയുടെ നിലപാടോടെ പാളുകയാണ്. പോസ്കോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തവരെ കാണണം എന്ന് പറഞ്ഞ് എത്തിയവരെ അകത്തേയ്ക്ക് കടത്തി വിടാത്തതാണ് സംഭവങ്ങളുടെ തുടക്കമെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടക്കാന്‍ അടിസ്ഥാനമായ സംഭവത്തിൽ ഡിവൈഎഫ്ഐ വാദം പൊളിയുന്നു. പോസ്കോ കേസിലെ പ്രതിയെ കാണാൻ ചിലർ പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന് മുഖ്യമന്ത്രി നിയസഭയിൽ വ്യക്തമാക്കിയപ്പോൾ അതിനല്ല ഡിവൈഎഫ്ഐ നേതാക്കൾ സ്റ്റേഷനിൽ പോയതെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വാദം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്തതിനും ലൈംഗിക ചുവയോടെ സംസാരിച്ചതുമാണ് കുറ്റം. പോസ്കോ ആക്ട് പ്രകാരം കുറ്റം ചുമത്തി  ആക്കുളം ഈറോഡ് കോളനിയെ രണ്ട് പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കാണണം എന്ന് പറഞ്ഞ് എത്തിയവരെ അകത്തേയ്ക്ക് കടത്തി വിടാത്തതാണ് സംഭവങ്ങളുടെ തുടക്കമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ ഡിവൈഎഫ്ഐ ഇടപെട്ടില്ലെന്ന് സ്ഥാപിക്കാനുള്ള തന്ത്രം  മുഖ്യമന്ത്രിയുടെ നിലപാടോടെ  പാളുകയാണ്. അതേസമയം തെറ്റു ചെയ്തവർക്കെതിരെ സർക്കാരിന് നടപടി എടുക്കാമെന്ന് ജോസഫൈന്‍ പറഞ്ഞു. തെറ്റിന്റെ കാര്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ചൈത്ര തെറ്റ് ചെയ്തോ എന്ന് സർക്കാർ അന്വേഷിക്കട്ടെയെന്നും  വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞ‌ു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി