പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മല്‍ ചങ്കിരി ശ്വാസകോശത്തില്‍ നിന്നും വീണ്ടെടുത്തു

Published : Jan 22, 2018, 10:46 PM ISTUpdated : Oct 05, 2018, 04:12 AM IST
പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മല്‍ ചങ്കിരി ശ്വാസകോശത്തില്‍ നിന്നും വീണ്ടെടുത്തു

Synopsis


കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ 40 കാരിയുടെ ശ്വാസകോശത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. പത്ത് വര്‍ഷമായി നിരന്തരമായി ചുമ മൂലം കഷ്ടപ്പെടുകയായിരുന്നു ഇവര്‍. തുടര്‍ച്ചയായി ശ്വാസനാളിക്ക് ഇന്‍ഫെക്ഷനും ഉണ്ടായി. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല.

രണ്ട് വര്‍ഷം മുമ്പെടുത്ത സിടി സ്‌കാനില്‍ ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തി. ശസ്ത്രക്രിയയാണ് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ശസ്ത്രക്രിയയോടുള്ള ഭയം നിമിത്തം തുടര്‍ചികിത്സയ്ക്ക് ഇവര്‍ മുതിര്‍ന്നില്ല. ചുമയ്ക്കുമ്പോള്‍ രക്തം വരാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി രോഗി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്. 

ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. എം.പി. അനൂപിന്റെ  നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വസ്തു ശസ്ത്രക്രിയ കൂടാതെ ബ്രോങ്കോ സ്‌കോപിയിലൂടെ പുറത്തെടുത്തപ്പോഴാണ് പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മലിന്റെ ചങ്കിരിയാണതെന്ന് രോഗി തിരിച്ചറിഞ്ഞത്. ഇതെങ്ങനെ ശ്വാസകോശത്തിലെത്തിയെന്ന് രോഗിക്ക് ഒരു ധാരണയുമില്ല. ഭക്ഷണത്തിലൂടെ വായിലെത്തി ശ്വാസകോശത്തില്‍ കടന്ന് കൂടിയതായിരിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അനുമാനിക്കുന്നത്.

ഡോ.അനൂപിന് പുറമേ പള്‍മണോളജി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റുമാരായ ഡോ. സിജിത്ത് രാഘവന്‍, ഡോ. എലിസബത്ത് ഡോണ, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ മഹേഷ്, ഡോ റോഷിഖ്, ഡോ ഫാരീസ് എന്നിവരും ചികിത്സാസംഘത്തില്‍ അംഗങ്ങളായിരുന്നു. പത്ത് വര്‍ഷം കൊണ്ട് നടന്ന റെസ്പിരേട്ടറി ട്രാക്റ്റ് ഇന്‍ഫെക്ഷനും അനുബന്ധ അസുഖങ്ങളും രണ്ടുദിവസത്തെ ആശുപത്രിവാസം കൊണ്ട് പരിപൂര്‍ണമായും മാറി രോഗി ആശുപത്രി വിട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത