
തൃശൂര്‍: പിന്മാറിയ വിധികർത്താക്കളെ വീണ്ടും സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്നാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു. വിജിലൻസ് സംവിധാനം ഏർപ്പെടുത്തിയത് സുതാര്യതയ്ക്കു വേണ്ടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് സംവിധാനം ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരെങ്കിലും തെറ്റ് ചെയ്താൽ കർശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ വിജിലൻസ് സംവിധാനം ശക്തമാക്കിയതിനെ പിന്നാലെ നൃത്ത ഇനങ്ങളിലെ 10 വിധികർത്താക്കളാണ് പിൻ വാങ്ങിയിരുന്നു. കണ്ണൂരിലേതിനേക്കാൾ ശക്തമായ സംവിധാനമായിരിക്കും തൃശൂരിലെന്നും ഡിപിഐ വിശദമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam