
ശ്രീനഗര്‍: കാശ്മീരില്‍ സ്‌ഫോടക വസ്തുകള്‍ക്കായി കരസേനയുടെ വ്യാപക തിരച്ചില്‍. അതിര്‍ത്തിയില്‍ പാക്ക് നുഴഞ്ഞു കയറ്റക്കാര്‍ കുഴിബോംബുകളും ഐ ഇ ഡി കളും സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍. ഡ്രോണുകളുള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
രജൗരി നൗഷേര സെക്ടറിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇതിനകം ഏതാനം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയിട്ടുണ്ട്. ഇന്നലെ ഇവിടെ ഒരു നുഴഞ്ഞു കയറ്റക്കാരനെ സൈന്യം വധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam