മിഷന്‍ റീകണക്റ്റ്: യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുന:സ്ഥാപിക്കാന്‍ പദ്ധതി വരുന്നു

Published : Aug 20, 2018, 06:09 PM ISTUpdated : Sep 10, 2018, 02:42 AM IST
മിഷന്‍ റീകണക്റ്റ്: യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുന:സ്ഥാപിക്കാന്‍ പദ്ധതി വരുന്നു

Synopsis

പ്രളയക്കെടുതിയില്‍ വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.  ദുരന്തത്തില്‍ സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം വലിയ തോതില്‍ തകാറിലായിട്ടുണ്ട്.   28 സബ് സ്റ്റേഷനുകളും അഞ്ച് ഉല്‍പാദന നിലയങ്ങളും പ്രവര്‍‍ത്തനം നിര്‍‍ത്തിവച്ചു.  അഞ്ച് ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു.

തിരുവനന്തപുരം:  പ്രളയക്കെടുതിയില്‍ വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളില്‍ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. ദുരന്തത്തില്‍ സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനം വലിയ തോതില്‍ തകാറിലായിട്ടുണ്ട്.   28 സബ് സ്റ്റേഷനുകളും അഞ്ച് ഉല്‍പാദന നിലയങ്ങളും പ്രവര്‍‍ത്തനം നിര്‍‍ത്തിവച്ചു.  അഞ്ച് ചെറുകിട വൈദ്യുതി നിലയങ്ങള്‍ വെള്ളം കയറി തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങള്‍ക്കുണ്ടായ 350 കോടി രൂപയുടെ നഷ്ടത്തിനു പുറമെ  ഏകദേശം 470 കോടി രൂപയുടെ വരുമാന നഷ്ടവും വൈദ്യുതി ബോര്‍ഡിന്  ഉണ്ടായതായി കണക്കാക്കുന്നു. 

പതിനായിരം ട്രാന്‍‍സ്ഫോര്‍‍മറുകള്‍  അപകടം ഒഴിവാക്കാനായി ഓഫ് ചെയ്തിരിക്കുകയാണ്.  വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളില്‍‍ ഇതുവരെയായി 4500 എണ്ണം ചാര്‍‍ജ്ജ് ചെയ്തു.  ബാക്കിയുള്ളവയില്‍‍ ഏകദേശം 1200-ഓളം ട്രാന്‍‍സ്ഫോര്‍‍മറുകള്‍  ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.  അവയെല്ലാം പ്രവര്‍‍ത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.  വൈദ്യുതി തടസപ്പെട്ട പ്രദേശങ്ങളില്‍ പുനസ്ഥാപിക്കാന്‍  നടപടികളും ആരംഭിച്ചിട്ടുണ്ട്.  വയറിങ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകള്‍ പുന:സ്ഥാപിക്കും. 

പ്രവര്‍‍ത്തനങ്ങള്‍‍ കൃത്യമായി ഏകീകരിച്ച് നടപ്പിലാക്കാന്‍‍‍ ‘മിഷന്‍‍‍ റീകണക്റ്റ്’ എന്ന പേരില്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.   വിതരണവിഭാഗം ഡയറക്ടറുടെ മേല്‍ നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍‍ത്തിക്കും.  കൂടാത കല്പറ്റ, തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട, പെരുമ്പാവൂര്‍‍‍, എറണാകുളം,  തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ  ഇലക്ട്രിക്കല്‍ സര്‍‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍‍ജിനീയര്‍‍‍‍‍‍‍മാരുടെ നേതൃത്വത്തിലും, പ്രശ്ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍  പുനരുദ്ധാരണ പ്രവര്‍‍ത്തികള്‍‍ക്ക് മേല്‍‍നോട്ടം നല്‍‍കും.  

എല്ലാ ജില്ലയിലും പ്രവര്‍‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍‍ജിനീയര്‍‍മാരെയും നിയോഗിച്ചിട്ടുണ്ട്. സര്‍‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും  സേവനവും ലഭ്യമാക്കും. അതോടൊപ്പം  തമിഴ്നാട്, കര്‍‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജീവനക്കാരെയും ട്രാന്‍‍സ്ഫോര്‍‍മറുകള്‍ അടക്കമുള്ള സാധനങ്ങളും നല്‍‍കാമെന്ന് അറിയിച്ചിട്ടുണ്ട്.  

പവര്‍ഗ്രിഡ്, എന്‍ടിപിസി, റ്റാറ്റാ പവര്‍, എല്‍ & ടി, സീമന്‍സ്  തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കണക്ഷന്‍ പുന:സ്ഥാപിക്കുന്നതിന് മുമ്പായി വയറിങ് സംവിധാനവും, വൈദ്യുതി ഉപകരണങ്ങളും പരിശോധിച്ച് അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്.  ഇവ ഉറപ്പാക്കാതെ കണക്ഷന്‍ പുന:സ്ഥാപിക്കുന്നത് വൈദ്യുതി അപകടത്തിന് ഇടയാക്കും.  ഇക്കാര്യത്തില്‍‍‍ ഇലക്ട്രീഷ്യന്‍‍മാരുടെ സേവനവും, സന്നദ്ധ സംഘടനകളുടെ സേവനവും ലഭ്യമാക്കാന്‍‍‍ പ്രാദേശികമായ ഇടപെടല്‍ അത്യാവശ്യമാണ്.  

കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍‍പ്പെടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താല്‍‍ക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍‍കാന്‍  ബോര്‍‍ഡ് തീരുമാനിച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍‍കുന്ന മുറയ്ക്ക് സൗജന്യമായി അവ സ്ഥാപിച്ച് നല്‍‍കും. 

വെള്ളപ്പൊക്കത്തില്‍ തകരാറിലായ ട്രാന്‍‍സ്ഫോര്‍ സ്റ്റേഷനുകളുടെ പുനരുദ്ധരിക്കുന്ന ജോലികള്‍‍ക്കാവും പ്രഥമ  പരി‍ഗണന.  തെരുവ് വിളക്കുകള്‍‍‍‌ ‍‍‍ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകള്‍‍, ആശുപത്രികള്‍, മറ്റ് സര്‍‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍‍‍ വൈദ്യുതി പുന:സ്ഥാപിക്കാനും, അതോടൊപ്പം, വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് വീടുകളിലെയും, സ്ഥാപനങ്ങളിലെയും കണക്ഷന്‍ പുന:സ്ഥാപിക്കുകയും ചെയ്യുക എന്ന മുന്‍‍ഗണനയിലാണ് പ്രവര്‍‍ത്തനങ്ങള്‍‍‍ ആസുത്രണം ചെയ്തിട്ടുള്ളത്.

വൈദ്യുതി വിതരണം പൂര്‍‍വ്വ സ്ഥിതിയിലാക്കാന്‍‍‍ വൈദ്യുതി ബോര്‍‍ഡും ജീവനക്കാരും അവധി ദിവസങ്ങള്‍‍ പൂര്‍‍ണ്ണമായി ഒഴിവാക്കിയാണ് ഈ പ്രവര്‍‍ത്തനങ്ങളില്‍‍ ഏര്‍‍പ്പെടുന്നത്. പൊതുജനങ്ങള്‍‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍‍‍ പൂര്‍‍ണ്ണമായും മനസ്സിലാക്കി പ്രവര്‍‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍‍‍ നടപ്പാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്