വരുന്നൂ, റെയില്‍വെ സ്‌റ്റേഷനുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ബൂത്തുകള്‍

Published : Dec 16, 2017, 06:54 PM ISTUpdated : Oct 04, 2018, 07:47 PM IST
വരുന്നൂ, റെയില്‍വെ സ്‌റ്റേഷനുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ബൂത്തുകള്‍

Synopsis

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനുകളില്‍ അടിയന്തര വൈദ്യസഹായം നല്‍കാന്‍ സംവിധാനം വരുന്നു. കണ്ണൂര്‍, കോഴിക്കോട് റെയില്‍വെ സ്റ്റേഷനുകളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട്, മലബാര്‍ ഹോസ്പിറ്റലും കണ്ണൂരില്‍ ദേശീയ ആരോഗ്യ ദൗത്യവുമാണ് പദ്ധതിയ്ക്കായി സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസുകള്‍ നല്‍കുന്നതിന് സന്നദ്ധതയുള്ളവരെ അന്വേഷിച്ച് കഴിഞ്ഞ ജൂലൈയില്‍  റെയില്‍വെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ക്ഷണിച്ചിരുന്നു. കണ്ണൂരിനും കോഴിക്കോടിനും പുറമെ ഷൊര്‍ണൂര്‍ ജംക്ഷന്‍, മംഗലുരു സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 

കണ്ണൂരില്‍ വിഐപി ലോഞ്ചിനോട് ചേര്‍ന്നാണ് മെഡിക്കല്‍ സര്‍വീസ് ബൂത്ത് പ്രവര്‍ത്തിക്കുക. കോഴിക്കോട്ട് എസ്‌കലേറ്ററിനോട് ചേര്‍ന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും. ഇവിടെ 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സാന്നിധ്യമുണ്ടാവും. ഫസ്റ്റ് എയ്ഡ്, ജീവന്‍രക്ഷാ ഔഷധങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ഉണ്ടായിരിക്കും. സാഹചര്യത്തിന് അനുസരിച്ച് ഡോക്റ്ററുടെ സാന്നിധ്യവും ലഭ്യമാക്കും. 

ഇതിനു പുറമേ കണ്ണൂരില്‍ ലുബ്‌നത്ത് ഷാ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആംബുലന്‍സ് ലഭ്യമായിരിക്കും. കോഴിക്കോട്ട് ആവശ്യമെങ്കില്‍ പുറമെനിന്ന് ആംബുലന്‍സ് ലഭ്യമാക്കും. യാത്രക്കാര്‍ക്കും റെയില്‍വെ സ്റ്റാഫിനും സേവനം തികച്ചും സൗജന്യമാണ്. രോഗിയെ പിന്നീട് മെഡിക്കല്‍ കോളെജിലേക്കോ ജനറല്‍ ആശുപത്രിയിലേക്കോ അല്ലെങ്കില്‍ അവരുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള ആശുപത്രികളിലേക്കോ മാറ്റും. 

പാലക്കാട് ഡിവിഷനില്‍ ആദ്യമായാണ് മെഡിക്കല്‍ അസിസ്റ്റന്‍സ് ബൂത്ത് സ്ഥാപിക്കുന്നത്. ട്രസ്റ്റുമായി സഹകരിച്ച് ആംബുലന്‍സും ഇതാദ്യമാണ്. യാത്രക്കാരെ സഹായിക്കുന്നതിന് റെയില്‍വെ സ്റ്റാഫിനും പൊലീസിനും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. സ്റ്റേഷന്‍ മാസ്റ്ററുടെ നിര്‍ദേശപ്രകാരമാണ് ആംബുലന്‍സ് ലഭ്യമാക്കുകയെന്നും സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്