കായംകുളം കായലില്‍ ഡ്രഡ്ജിംഗിന്റെ മറവില്‍ വന്‍ കയ്യേറ്റം

Published : Oct 14, 2016, 04:47 AM ISTUpdated : Oct 04, 2018, 07:00 PM IST
കായംകുളം കായലില്‍ ഡ്രഡ്ജിംഗിന്റെ മറവില്‍ വന്‍ കയ്യേറ്റം

Synopsis

ആലപ്പുഴ: കായംകുളം കായലില്‍ ടൂറിസത്തിന്റെ മറവില്‍ മണ്ണ് കുഴിച്ചെടുക്കുന്ന സ്വകാര്യ കമ്പനി രണ്ടേക്കറോളം കായല്‍ കയ്യേറി. കായംകുളം പവലിയന്‍ മുതല്‍ ദേശീയ ജലപാത വരെയുള്ള നാലു കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കുന്നതിന്റെ അനുമതി ഉപയോഗിച്ചാണ് ഈ കായല്‍ കയ്യേറ്റം. കരയില്‍ നിന്ന് നൂറുമീറ്ററിലേറെ ദൂരം കായലിലേക്ക് വളച്ചുകെട്ടി  മണലിട്ട് നികത്തിക്കഴി‍ഞ്ഞു.

കായല്‍ക്കരയോട് ചേര്‍ന്നാണ് കായലില്‍ കരിങ്കല്ലുപയോഗിച്ച് വളച്ച് കെട്ടിയിരിക്കുന്നത്. മാത്രമല്ല,കായലില്‍ നിന്നും കുഴിച്ചെടുക്കുന്ന മണല്‍ ഇത് നിറച്ചുകഴിഞ്ഞു. ഈ ഭാഗമെല്ലാം യഥാര്‍ത്ഥത്തില്‍ കായലാണ്. ഒരു വര്‍ഷത്തിലേറെയായി ഈ കയ്യേറ്റം നടന്നിട്ടും അധികൃതര്‍ ചെറുവിരലനക്കിയില്ല. കായംകുളം പവലിയന്‍ മുതല്‍ ദേശീയ ജലപാത വരെയുള്ള നാലുകിലോമീറ്റര്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ കുഴിച്ചെടുത്ത് ബോട്ടുകള്‍ക്കും വലിയ വള്ളങ്ങള്‍ക്കും യാത്രാ സൗകര്യം ഒരുക്കാനായിരുന്നു പരിപാടി.

ആറുമാസത്തിനുള്ളില്‍ തീര്‍ക്കണമെന്നായിരുന്നു സൂര്യകിരണ്‍ സോഫ്റ്റ്‌വെയെര്‍ ടെക്നോളജി എന്ന സംഘടനയക്ക് കൊടുത്ത നിര്‍ദ്ദേശം. എന്നാല്‍ ഈ കമ്പനി ഒന്നരവര്‍ഷത്തിലേറെയായി ഇവിടെ മാത്രമാണ് കുഴിക്കുന്നത്. കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രഡ്ജിംഗിനും മണല്‍ കൂട്ടിയിടാനും വേണ്ടിയാണ് ഇത് കയ്യേറിക്കെട്ടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്