സ്വകാര്യ മെഡിക്കല്‍ കോളേജിലടക്കം 15 വര്‍ഷം രോഗികളെ ചികിത്സിച്ച വ്യാജഡോക്ടര്‍; ഒടുവില്‍ പിടിയില്‍

Published : Jan 15, 2019, 10:49 PM IST
സ്വകാര്യ മെഡിക്കല്‍ കോളേജിലടക്കം 15 വര്‍ഷം രോഗികളെ ചികിത്സിച്ച വ്യാജഡോക്ടര്‍; ഒടുവില്‍ പിടിയില്‍

Synopsis

42 വയസ്സുള്ള യേശുദാസനെ സാജനെന്നും വിളിക്കും. പ്രീഡിഗ്രി പാസ്സായിട്ടുണ്ട്. മകനെ ഡോക്ടറാക്കണം എന്നായിരുന്നു ടീച്ചറായിരുന്ന അമ്മയുടെ ആഗ്രഹം. രണ്ട് തവണ മെ‍ഡിക്കല്‍ എന്‍ട്രന്‍സ് എഴുതി കിട്ടിയില്ല. പിന്നാലെ ഫിസിയോ തെറാപ്പി കോഴ്സിന് ചേര്‍ന്നു. പൂര്‍ത്തിയാക്കിയില്ല. ഭാര്യയോടും അച്ഛനോടും അമ്മയോടും എംബിബിഎസിന് പഠിക്കുകയാണെന്ന് പറഞ്ഞ് മൂന്ന് വര്‍ഷം പറ്റിച്ചു

ആലപ്പുഴ: സ്വകാര്യ മെഡിക്കല്‍ കോളേജടക്കം നാലു ജില്ലകളിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി രോഗികളെ ചികില്‍സിച്ച വ്യാജ ഡോക്ടര്‍ പൊലീസിന്‍റെ പിടിയിലായി. ആലപ്പുഴ വാടയ്ക്കല്‍ സ്വദേശി യേശുദാസാണ് പതിന‍‍ഞ്ചുകൊല്ലത്തെ തട്ടിപ്പിന് ശേഷം അറസ്റ്റിലായത്. മറ്റൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ചെടുത്ത് സ്വന്തം പേരിലാക്കിയ ‍‍ഇയാള്‍ വ്യാജനാണെന്ന് ഇത്രയും കാലമായിട്ടും അമ്മയോ ഭാര്യയോ കുട്ടികളോ അറിഞ്ഞതേയില്ല.

സംഭവം ഇങ്ങനെ

42 വയസ്സുള്ള യേശുദാസനെ സാജനെന്നും വിളിക്കും. പ്രീഡിഗ്രി പാസ്സായിട്ടുണ്ട്. മകനെ ഡോക്ടറാക്കണം എന്നായിരുന്നു ടീച്ചറായിരുന്ന അമ്മയുടെ ആഗ്രഹം. രണ്ട് തവണ മെ‍ഡിക്കല്‍ എന്‍ട്രന്‍സ് എഴുതി കിട്ടിയില്ല. പിന്നാലെ ഫിസിയോ തെറാപ്പി കോഴ്സിന് ചേര്‍ന്നു. പൂര്‍ത്തിയാക്കിയില്ല. ഭാര്യയോടും അച്ഛനോടും അമ്മയോടും എംബിബിഎസിന് പഠിക്കുകയാണെന്ന് പറഞ്ഞ് മൂന്ന് വര്‍ഷം പറ്റിച്ചു. കോഴ്സ് കഴിഞ്ഞ് തിരുവനന്തപുരം മെന്‍റല്‍ ഹെല്‍ത്ത് സെന്‍ററിലെ അസിസ്റ്റന്‍റ് സര്‍ജനായ ഡോക്ടറുടെ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ച് അതില്‍ തിരുത്തല്‍ വരുത്തി. മാര്‍ക്ക് ലിസ്റ്റുകളും മോഷ്ടിച്ചെടുത്തു.

വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് അച്ഛന്‍റെ പേരില്‍ രജിസ്റ്റേര്‍ഡ് ആയി തിരുവനന്തപുരത്ത് നിന്നും അയച്ചുകൊടുത്തു. അപ്പോഴേക്കും യേശുദാസന്‍ ‍‍‍‍ഡോക്ടറായി ചെറിയ ചെറിയ ക്ലിനിക്കുകളില്‍ പ്രാക്ടീസ് തുടങ്ങിയിരുന്നു. ‍ഡെര്‍മറ്റോളജിസ്റ്റായ യേശുദാസന്‍ ഡോക്ടര്‍മാരുടെ ഇടയില്‍പ്പോലും അറിയപ്പെടുന്ന ഡോക്ടറായി മാറി. പതിയെ വലിയ വലിയ ആശുപത്രികളിലും പ്രാക്ടീസ് തുടങ്ങി. ചേര്‍ത്തലയിലെ എക്സ്റേ, കിന്‍റര്‍ ഹോസ്പിറ്റല്‍, അര്‍ത്തുങ്കല്‍ സെന്‍റ് സെബാസ്റ്റ്യന്‍ ഹോസ്പിറ്റല്‍, പള്ളിപ്പുറം സെന്‍റ് തോമസ് ഹോസ്പിറ്റല്‍, എറണാകുളം പിഎസ്എം ഹോസ്പിറ്റല്‍, ചെങ്ങനാശ്ശേരി സെന്‍റ് ട്രീസ് ഹോസ്പിറ്റല്‍, തിരുവല്ല പുഷ്പഗിരി തുടങ്ങിയ ആശുപത്രികളിലാണ് ട്രെയിനിംഗും പ്രാക്ടീസും.

ഒരു സ്വകാര്യ ആശുപത്രി മാനേജുമെന്‍റ് പോലും ഈ വ്യാജ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിലെ രജിസ്ട്രേഷന്‍ നമ്പര്‍ ഒന്ന് ഇന്‍റര്‍നെറ്റില്‍ അടിച്ച് നോക്കാന്‍ പോലും തയ്യാറായില്ല. ആലപ്പുഴ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഒരു രോഗിയെ നേരെ പറഞ്ഞുവിട്ടത് ഈ വ്യാജന്‍റെ അടുത്തേക്കാണ്. സമൂഹത്തിലെ നിരവധി പേരാണ് ഈ വ്യാജഡോക്ടറുടെ ചികില്‍സക്കായി എന്നും ചേര്‍ത്തലയിലെ വീട്ടിലെത്തുന്നത്. പൊലീസ് മഫ്ടി വേഷത്തില്‍ അമ്പതാമത്തെ ടോക്കണ്‍ എടുത്ത് കയറിയാണ് വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.

ഒന്നരക്കോടി രൂപ വില വരുന്ന ചേര്‍ത്തലയിലെ വീട്ടില്‍ നിന്നും രണ്ട് കാറുകള്‍ കണ്ടെടുത്തിട്ടുണ്ട്. പ്ലസ്ടു അധ്യാപികയായ ഭാര്യയ്ക്ക് പോലും ഒന്നും അറിയില്ലായിരുന്നു. വ്യാജ ഡോക്ടറെ ഇത്രയേറെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചതിന് പിന്നിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ആലപ്പുഴ സൗത്ത് സിഐയുടെയും എസ്ഐയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെ പിന്നാലെ കൂടി വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്