കാറുമായി ഫറുഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറി; യുവാവിനെ വെടിവച്ചുകൊന്നു

Published : Aug 04, 2018, 12:58 PM ISTUpdated : Aug 04, 2018, 02:31 PM IST
കാറുമായി ഫറുഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറി; യുവാവിനെ വെടിവച്ചുകൊന്നു

Synopsis

സംഭവത്തെക്കുറിച്ച് ഫറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വിറ്റ് ചെയ്തിട്ടുണ്ട്

ശ്രീനഗര്‍: കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ കാറുമായി അതിക്രമിച്ച് കടന്നയാളെ സുരക്ഷാ സേന വെടിവച്ച് കൊന്നു. ഫറൂഖ് അബ്ദുള്ളയുടെ ജമ്മുവിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കശ്മീരിലെ പുഞ്ച് മേഖലയിലുള്ള യുവാവാണ് അക്രമം നടത്താന്‍ ശ്രമിച്ചതെന്ന് പറഞ്ഞ സുരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

സംഭവത്തെക്കുറിച്ച് സുരക്ഷാ സേന പറയുന്നത് ഇങ്ങനെ

കാറുമായി യുവാവ് ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ശേഷം വീട്ടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇയാള്‍ അക്രമം അഴിച്ചുവിട്ടു. വിടിന് മുന്നിലുണ്ടായിരുന്ന സാധനങ്ങളൊക്കെ നശിപ്പിക്കാന്‍ ശ്രമിച്ചു. ഇസഡ് പ്ലസ് സുരക്ഷയുള്ള അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമം കാണിച്ചതോടെ വെടിവയ്ക്കുകയായിരുന്നു. 

ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ള സ്ഥലത്തുണ്ടായിരുന്നില്ല. അക്രമിയുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞതായി സുരക്ഷ സേന വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഫറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വിറ്റ് ചെയ്തിട്ടുണ്ട്.

 

ഇസഡ് പ്ലസ് സുരക്ഷയുള്ള രാഷ്ട്രീയ നേതാവിന്‍റെ വീട്ടിലേക്ക് അക്രമി കാറുമായി കടന്നുവന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി