
സെയ്‍ന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്: പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ കാത്തിരിക്കുന്ന ഫ്രാന്‍സ് ലോകകപ്പ് നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ്. ബാഴ്സലോണയിലേക്കുള്ള മെസ്സിയുടെ ക്ഷണം നിരസിച്ച അന്‍റോയിന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്‍റെ കുന്തമുന.
ആരാധകരുടെ ആശങ്കകള്‍ക്കൊടുവില്‍ അവസാന പതിനാറിലേക്ക് മുന്നേറിയ അര്‍ജന്‍റീനക്ക് ഇനിയങ്ങോട്ട് നേരിടാനുള്ളത് വമ്പന്‍ ടീമുകളെയാണ്. ആദ്യ റൗണ്ടില്‍ തോല്‍വിയറിയാതെ സി ഗ്രൂപ്പ് ജേതാക്കളായ ഫ്രാന്‍സാണ് പ്രീ ക്വാര്‍ട്ടറില്‍ സാംപോളിയുടെ കുട്ടികളെ കാത്തിരിക്കുന്നത്. ലോക റാങ്കിംഗില്‍ അര്‍ജന്‍റീനയെക്കാള്‍ രണ്ട് സ്ഥാനം മാത്രം താഴെയായി ഏഴാമതാണ് ഫ്രാന്‍സ്.
ടെലിവിഷഷന്‍ പരിപാടിയിലൂടെ അത്ലറ്റികോ മാഡ്രിഡില്‍ തുടരുമെന്ന് പ്രഖ്യാപിച്ച ഗ്രീസ്മാന്‍ ബാഴ്സയെ അപമാനിക്കുകയായിരുന്നുവെന്ന വികാരം ക്ലബിനുണ്ട്. അതുകൊണ്ടതുന്നെ ലിയോണല്‍ മെസിക്ക് പലതിനും മറുപടി നല്‍കാനുണ്ടാകും. പക്ഷെ പോഗ്ബയും എംബാപ്പെയുമൊക്കെയുണ്ട് അപ്പുറത്ത് ഗ്രീസ്മാന് കൂട്ടായി. അര്‍ജന്‍റീനയെ തകര്‍ത്ത ക്രൊയേഷ്യയേക്കാള്‍ മികവുണ്ട് മിക്ക മേഖലകളിലും ഫ്രാന്‍സിന്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam