ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേർ. ഇവരിൽ ഗൃഹനാഥന്റെ ഒഴികെയുള്ള ശരീരങ്ങൾ തറയിലാണ് കിടന്നിരുന്നത്.
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് നിഗമനം. വീട് പൂട്ടിയിട്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ട അയൽക്കാരൻ ജനാലയിൽക്കൂടി നോക്കിയപ്പോഴാണ് ഒരാൾ തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഇയാളാണ് പൊലീസിനെ അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേർ. ഇവരിൽ ഗൃഹനാഥന്റെ ഒഴികെയുള്ള ശരീരങ്ങൾ തറയിലാണ് കിടന്നിരുന്നത്. കുടുംബാംഗങ്ങൾക്ക് വിഷം നൽകിയതിന് ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.