ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കത്തിന് ശമനം: മരണം 700 കടന്നു

Published : Aug 29, 2017, 02:42 PM ISTUpdated : Oct 05, 2018, 01:14 AM IST
ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കത്തിന് ശമനം: മരണം 700 കടന്നു

Synopsis

ഉത്തരേന്ത്യയെ പിടിച്ച് കുലുക്കിയ വെള്ളപ്പൊക്കത്തില്‍ മരണം 740 ആയി. ബീഹാര്‍, അസം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മരണസംഖ്യ ഉയര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി തുടരുന്ന പ്രളയം ബീഹാറിലെ ഒരു കോടി 71 ലക്ഷം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും 514  പേരുടെ ജീവനെടുക്കുകയും ചെയ്തു.  

ദുരന്ത നിവാരണ മേഘലകളില്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും 32 പേരാണ് ബീഹാറില്‍ തിങ്കളാഴ്ച്ച മാത്രം മരിച്ചത്. എന്നാല്‍ വെള്ളപ്പൊക്കത്തിന് ശമനമുണ്ടാകുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന്  മാറ്റിതാമസിപ്പിച്ച എട്ടരലക്ഷം ജനങ്ങളില്‍ ഒരു ലക്ഷം ആള്‍ക്കാര്‍ തിരിച്ച് വീടുകളിലേക്ക് മടങ്ങി. 

ഉത്തര്‍ പ്രദേശില്‍ 102 പേര്‍ മരണപ്പെടുകയും അസമില്‍ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ പ്രളയം ബാധിക്കുകയും ചെയ്തു . മഴ കുറഞ്ഞതിനാല്‍ ഉത്തര്‍  പ്രദേശിലെയും അസമിലെയും പശ്ചിമ ബംഗാളിലെയും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒഡീഷയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു