
ഇസ്ലാമാബാദ്: അഴിമതിക്കേസിന്‍റെ തടവിലായിരുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ശിക്ഷ മരവിപ്പിച്ചു. നവാസ് ഷെറീഫിന്‍റെ മകളുടേയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. അപ്പീലില്‍ അന്തിമ തീരുമാനമാകും വരെ തടവ് പാടില്ല.
അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിനെതിരെ കോടതി വിധിച്ചത്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷത്തെ തടവും വിധിച്ചിരുന്നു. ഇരുവരുടെയും ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.
വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബരഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam