
ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പതിലെ ഖപ്രാമന ഗ്രാമത്തിൽ നിന്ന് 1800 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ചെമ്പ് നാണയങ്ങൾ കണ്ടെത്തി. ഒരു മലയിൽ ഖനനം നടത്തുന്ന സമയത്താണ് പ്രദേശവാസികൾക്ക് ഈ നാണയങ്ങൾ ലഭിച്ചത്. കുശാൻ കാലഘട്ടത്തിലേതാണ് ഈ നാണയങ്ങൾ എന്നാണ് നിഗമനം.
ഇവിടത്തെ ചരിത്രഗവേഷകനായ അമിത്റായ് ജയ് ആണ് ഈ നാണയങ്ങളുടെ കാലപ്പഴക്കത്തെക്കുറിച്ച് വിശദീകരണം നൽകിയത്. എഡി 200-220 കാലത്ത് ഭരണം നടത്തിയിരുന്ന വാസുദേവ രാജാവിന്റെ കാലത്തെ നാണയങ്ങളാണിതെന്നാണ് അമിത് റായ് വെളിപ്പെടുത്തി. ഒരു നാണയത്തിന് എട്ട് ഗ്രാം ഭാരമുണ്ട്.
ഈ പ്രദേശത്ത് നിന്ന് ചരിത്രപരമായ വസ്തുക്കൾ ലഭിക്കുന്നത് ആദ്യമായിട്ടല്ല. മുമ്പ് നാലായിരം വർഷം പഴക്കമുള്ള രഥവും കരകൗശല വസ്തുക്കളും ഇവിടെ നിന്ന് ആർക്കിയോളജി വകുപ്പ് കണ്ടെടുത്തിരുന്നു. കൂടാതെ ചെമ്പു പാത്രങ്ങളും വാളുകളും യുദ്ധത്തിന് ഉപയോഗിച്ചിരുന്ന പടച്ചട്ടകളും കണ്ടെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam